ബാലുശ്ശേരി മുന്‍സിപ്പാലിറ്റിയാകുമോ ; നഗരവല്‍ക്കരണം സ്വപ്‌നം കണ്ട് ജനം

വര്‍ഷങ്ങളായി ഗ്രാമ പഞ്ചായത്തായി തുടരുന്ന ബാലുശ്ശേരി നഗരസഭയായി ഉയരുമോയെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍.കോഴിക്കോട് ജില്ലയില്‍ വടകര,കൊയിലാണ്ടി,പയ്യോളി,കൊടുവളളി,മുക്കം,രാമനാട്ടുകര എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. താമരശ്ശേരി,പേരാമ്പ്ര,ബാലുശ്ശേരി എന്നിവയാണ് മുന്‍സിപ്പാലിറ്റിയായി പരിഗണിക്കാന്‍ സാധ്യതയുളള പഞ്ചായത്തുകള്‍. ഇതില്‍ ഏറ്റവും സാധ്യത ബാലുശ്ശേരിക്കാണെന്ന് വിലയിരുത്തപ്പെടുന്നു.

നിലവില്‍ 17 വാര്‍ഡുകളാണ് ബാലുശ്ശേരി പഞ്ചായത്തിലുളളത്. നഗരസഭയായാല്‍ ഉളളിയേരിയുടെയും പനങ്ങാട് പഞ്ചായത്തിന്റെയും അത്തോളിയുടെയും ചില ഭാഗങ്ങള്‍ ബാലുശ്ശേരിയോട് കൂട്ടിച്ചേര്‍ക്കപ്പെടും. ബാലുശ്ശേരി മുന്‍സിപ്പാലിറ്റിയാകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. എന്നാല്‍ ചില ആലോചനകള്‍ നടക്കുന്നതായാണ് വിവരം. കാലങ്ങളായി എല്‍.ഡി.എഫിനോടൊപ്പം നില്‍ക്കുന്ന പഞ്ചായത്താണ് ബാലുശ്ശേരി. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് ശക്തമായ കരുത്ത് നേടിയിരുന്നു. ചില വാര്‍ഡുകളില്‍ ബി.ജെ.പിയും നിര്‍ണ്ണായകമാണ്.

ബാലുശ്ശേരി മുന്‍സിപ്പാലിറ്റി പദവിയിലേക്ക് ഉയര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും. എന്നാല്‍ ചില നിയന്ത്രണങ്ങല്‍ വരുകയും ചെയ്യും. കെട്ടിട നികുതിയേറും. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ നഗരസഭയില്‍ ഉണ്ടാവില്ല. ഇതു വഴി ലഭിക്കുന്ന ഫണ്ടുകള്‍ നഷ്ടപ്പെടും. നഗരസഭയില്‍ മഹാത്മ തൊഴിലുറപ്പ് പദ്ധതിക്ക് പകരം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയാണുളളത്.
മഹാത്മ തൊഴിലുറപ്പ് പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ഓരോ പഞ്ചായത്തിനും ഈ പദ്ധതി പ്രകാരം മൂന്ന് മുതല്‍ 10 കോടി രൂപ വരെ ലഭിക്കും. എന്നാല്‍ നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് കോടി രൂപ വരെയാണ് ലഭിക്കുക. ഇത് സംസ്ഥാന പദ്ധതിയാണ്.

നഗരസഭയാകുമ്പോള്‍ വീടുകള്‍ക്ക് ചതുരശ്ര അടിക്ക് എട്ട് മുതല്‍ 17 രൂപ വരെ ചുമത്താം. പഞ്ചായത്തിന് ആര് മുതല്‍ 15 രൂപ വരെയാണ് വീട്ടു നികുതി. വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നഗരസഭയില്‍ 80 മുതല്‍ 120 രൂപ വരെയാണ് സ്‌ക്വയര്‍ ഫീറ്റിന് ഈടാക്കുക. എന്നാല്‍ പഞ്ചായത്തില്‍ 50 മുതല്‍ 100 വരെയാണിത്. പഞ്ചായത്തായി തുടരുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. എന്നാല്‍ നഗരസഭയാകുമ്പോള്‍ മറ്റ് ഫണ്ടുകള്‍ ലഭ്യമാക്കി പാശ്ചാത്തല മേഖലയില്‍ വളര്‍ച്ച നേടാന്‍ സാധിക്കും. രാഷ്ട്രീയ കക്ഷികള്‍ക്ക് മേധാവിത്വം ശക്തമാക്കാന്‍ പഞ്ചായത്തുകള്‍ നഗരസഭയാകുന്നതിനോടാണ് താല്‍പ്പര്യം.

Leave a Reply

Your email address will not be published.

Previous Story

പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ പി ഭാസ്കരൻ സ്മൃതി സംഘടിപ്പിക്കുന്നു

Next Story

ജൽ ജീവൻ മിഷൻ പൈപ്പുകൾ റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  23-04-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  23-04-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും -മന്ത്രി കെ. രാജന്‍

കേരളത്തില്‍ അഞ്ച് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യം ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍

പുക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു

പ്രശസ്ത സംഗീതജ്ഞനും ആയിരങ്ങൾക്ക് കർണാടക സംഗീതത്തിൻ്റെ അമൃത ധാര പകർന്നു നൽകിയ മലബാർ സുകുമാരൻ ഭാഗവതരെ പൂക്കാട് കലാലയം അനുസ്മരിച്ചു. യു.കെ.

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ഷാഫി പറമ്പിൽ എം.പി നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്ക് 3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ( ഐ.ഒ.സി) ചാരിറ്റി

ഷാർജ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ( ഐ.ഒ.സി) അജ്മാൻ്റെ ചാരിറ്റി ഡ്രൈവിൻ്റെ ഭാഗമായി വടകര പാർലമെൻ്റ് മണ്ഡലത്തിൽ 2024ൽ നടന്ന വിലങ്ങാട്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന്‍ ട്രെയിനിമാരെ നിയമിക്കും.