ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കോട്ടക്കൽ മൂരാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി


പൊതുജനാരോഗ്യ പരിപാലനം കാര്യക്ഷമം ആക്കുന്നതിന്റെ ഭാഗമായി ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കോട്ടക്കൽ മൂരാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാർ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക് പ്രാധാന്യം നൽകിക്കൊണ്ട് ആയിരുന്നു പരിശോധന. എല്ലാ സ്ഥാപനങ്ങളും കുടിക്കാനായി നൽകുന്ന വെള്ളം തിളപ്പിച്ച്‌ ആറിയത് ആണെന്ന് ഉറപ്പുവരുത്തണം എന്നും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് നിർബന്ധം ആയും ഹെൽത്ത്‌ കാർഡ് ഉണ്ടാകണം എന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി മിനി നിർദ്ദേശം നൽകി.

ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ അത് പരിഹരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. പുകവലി നിരോധിത ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക് COTPA ആക്ട് പ്രകാരം പിഴ ഈടാക്കുകയും ചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അൻവർ സാദത്ത്, അരുൺ കെ വിജയൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ മണപ്പാട്ടിൽ ഗോവിന്ദൻ അന്തരിച്ചു

Next Story

കീഴരിയൂർ – മഠത്തിൽത്താഴ ആലമുള്ള കണ്ടി കണ്ണൻ അന്തരിച്ചു

Latest from Uncategorized

പോലിസ് അംഗസംഖ്യ ഉയർത്തണം,മാനസിക സംഘർഷം ലഘൂകരിക്കണം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ

ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറി നശിച്ച നിലയിൽ; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്

നടുവണ്ണൂർ : മന്ദൻകാവിൽ 2020ൽ മുഖ്യമന്ത്രി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി പൂർണ്ണമായും നിലച്ച നിലയിൽ.

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15