സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഓപ്പൺബുക്ക് പരീക്ഷയിലേക്കു മാറുന്നു

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഓപ്പൺബുക്ക് (പുസ്തകം തുറന്ന് വെച്ചെഴുതുന്ന രീതി) പരീക്ഷയിലേക്കു മാറുന്നു. നവംബർ മാസത്തിൽ നടക്കുന്ന ആദ്യ സെമസ്റ്റർ പരീക്ഷയിലാണ് ഇത് ആദ്യമായി നടപ്പാക്കുക. ഇത്തവണ പരീക്ഷാപരിഷ്‌കാരത്തിന്റെ ഭാഗമായി ഓൺസ്‌ക്രീൻ പുനർമൂല്യനിർണയവുമുണ്ടാവുക. പരീക്ഷയ്ക്കിടെ റഫർ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പരീക്ഷാരീതിയാണിത്. പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം എഴുതേണ്ടിവരുന്ന രീതിയിലായിരിക്കും ചോദ്യങ്ങൾ വരിക. പാഠഭാഗങ്ങൾ മനഃപാഠമാക്കി ഉത്തരമെഴുതുന്ന സമ്പ്രദായം ഇതോടെ മാറും.

പ്രവേശനം മുതൽ പരീക്ഷാഫലം വരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സവിശേഷ തിരിച്ചറിയിൽ രേഖ ഉൾപ്പെടെ മഭ്യമാക്കി സർവകലാശാലകളെ കെ റീപ്പ് സോഫ്റ്റ് വെയർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം. കെ റീപ്പിന് ഇനിയും ഒരു വർഷ വേണ്ടിവരുമെന്നതിനാൽ അതുവരെ സർവകലാശാലകളിൽ ഡിജിറ്റൽ ഫയൽ ഏർപ്പെടുത്തും. പരീക്ഷാനടത്തിപ്പിന് കോളേജുകൾക്ക് പ്രോട്ടോക്കോൾ തയ്യാറാക്കി നൽകാനാണ് നിർദേശം.

ഒരു സെമസ്റ്റർ കാലയളവിൽ വിദ്യാർത്ഥിയുടെ ധാരണ, ഓർമ, പ്രയോഗം, വിശകലനം, മൂല്യനിർണയം, സൃഷ്ടിപരത തുടങ്ങിയ അഞ്ച് ഘടകങ്ങൾ വിലയിരുത്തുന്നതാണ് ഈ രീതി. ഒന്നാം സെമസ്റ്ററിൽ ഇത് പരിചയപ്പെടുത്തിയ ശേഷം രണ്ടാം സെമസ്റ്റർ മുതൽ ഓപ്പൺ ബുക്ക് നടപ്പാക്കാനാണ് തീരുമാനം.

 

Leave a Reply

Your email address will not be published.

Previous Story

2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വരെ പേര് ചേർക്കാം

Next Story

ഭൂമി തരംമാറ്റല്‍ രണ്ടാംഘട്ട അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ

Latest from Main News

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുഇടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ആരംഭിച്ചു

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പൊലീസിൻ്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ വ്യാഴാഴ്‌ച മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ

അധ്യാപകരെ ബിഎൽഒമാരായി നിയമിച്ച സാഹചര്യത്തിൽ പഠനം മുടങ്ങാതിരിക്കാൻ സ്കൂ‌ളുകളിൽ പതിനായിരത്തിലേറെ താൽകാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ 800 കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്തും

ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് കാലയളവിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സജ്ജീകരണങ്ങൾ