അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) സ്വന്തം വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറിലെ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ വി വിനീത് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റില്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുത്ത് സേനയുടെ അംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

പേരാമ്പ്ര അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍റെ നേതൃത്ത്വത്തില്‍ ഗ്രേഡ് ASTO, എൻ.ഗണേശൻ, ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ വി. വിനീത്, പി കെ സിജീഷ്, കെ. രഗിനേഷ്, എം. മനോജ്‌, കെ കെ ഗിരീഷ്, പി ആർ. സോജു, എച്ച് ജി മാരായ അനീഷ് കുമാർ, ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി. അവസോരോചിതമായ ഇടപെടലിലൂടെ മരണത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍ പ്രശംസിച്ചു.

Leave a Reply

Your email address will not be published.

Previous Story

വെറ്റിലപ്പാറയിലെ എൻ എച്ച് 66ന്റെ നിർമാണം; പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Next Story

കൂത്താളി മഹാത്മാഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

Latest from Local News

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി