അതിരുകൾ ഇനി ഡിജിറ്റലാവും ഡിജിറ്റല്‍ ഭൂസര്‍വ്വെ അരിക്കുളം വില്ലേജില്‍ പുരോഗമിക്കുന്നു

കൊയിലാണ്ടി: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി അരിക്കുളം വില്ലേജിലും സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു.നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍െവ്വ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഡ്രോണിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ അഞ്ചുവര്‍ഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി.കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വേ പദ്ധതി പ്രഖ്യാപിച്ചത്.രാജ്യത്തെ ഏഴ് ലക്ഷം വില്ലേജുകളില്‍ നിലവില്‍ പദ്ധതി തുടങ്ങി.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍,കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഡിജിറ്റല്‍ ഭൂസര്‍വ്വേ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
20 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുക.ഡ്രോണ്‍ സര്‍വ്വെ ഫലവത്താകാത്ത സ്ഥലങ്ങളില്‍ അത്യാധുനിക സര്‍വ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ചും ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കും.
ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിനാണ് ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്നതെന്നാണ് റവന്യു വകുപ്പധികൃതര്‍ പറയുന്നത്. ഭൂ ഉടമകള്‍ നികുതി രസീതും ആധാരവും സര്‍വ്വെ സമയത്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശോധനയ്ക്കായി നല്‍കണം.സ്ഥലമുടമകള്‍ കാട് വെട്ടി തെളിയിച്ചാല്‍ സര്‍വ്വെ പ്രവര്‍ത്തനം എളുപ്പമാകും.
ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാവുന്നതോടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ,രജിസ്‌ട്രേഷന്‍,സര്‍വ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.ഭൂമി സംബന്ധിച്ച വിവരങ്ങളുടെ പുതുക്കലും എളുപ്പത്തില്‍ സാധ്യമാകും.ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നതും ഇത് വഴി ഒഴിവാക്കാനാവും.അപേക്ഷകള്‍ ഓണ്‍ലൈനായി കൊടുക്കുവാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കും.വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകും.ഡോക്യുമെന്റേഷന്‍ ജോലികളും വളരെ വേഗത്തില്‍ നടക്കും.

Leave a Reply

Your email address will not be published.

Previous Story

കോൺഗ്രസ് ജില്ലാതല പ്രതിഷേധ കൂട്ടായ്മ കക്കോടിയിൽ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനി പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30ന് കൊടിയേറും ഏപ്രിൽ ആറിന് കാളിയാട്ടം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ