ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതം

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കൽ തുടങ്ങിയവ പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദർശനം, ജലസ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റർ പ്രചാരണം, നവമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണം എന്നിവയും നടന്നുവരുന്നു.

സ്കൂൾ പിടിഎ യോഗത്തിൽ, കർമ്മസേന (ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്നത്) രൂപീകരിച്ച് വീട് കയറിയുള്ള ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. സ്കൂൾ ടീച്ചർമാർ രോഗബാധിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ദിവസവും ഫോണിൽ ബന്ധപ്പെട്ട് രോഗപുരോഗതി ആരോഗ്യവകുപ്പിനെ നേരിട്ട് അറിയിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തി. സ്ഥലത്ത് മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.

രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തു വരുന്നു. മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ നിലവിലുള്ള സ്ഥിതിഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തി. പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിലും ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വഞ്ചനയെക്കതിരെ പ്രതിഷേധ പ്രകടനം നടത്തി

Next Story

ഷിരൂരിൽ ഡ്രഡ്ജ‌ർ ഉപയോഗിച്ച് അർജുനായുള്ള മൂന്നാം ഘട്ട തെരച്ചില്‍ പുനഃരാരംഭിച്ചു

Latest from Local News

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ

കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം,മൃത്യുഞ്ജയ പുരസ്‌ക്കാരം ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട്

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്

ഇൻ്റർലോക്ക് കട്ടകള്‍ ഇളകിത്തെറിച്ചു, മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത വഴി സഞ്ചരിക്കാനാവുന്നില്ല

മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത