ശബരിമല സന്നിധാനത്തിൽ വാദ്യകലാകാരൻമാരുടെ മേള സമർപ്പണം

വേറെവിടെയും കാണാത്ത ഒരു വചനം ആദ്യമേ ദർശിച്ച ശേഷമാണ് 18 പടിയും കടന്ന് ധർമ്മ ശാസ്താവിൻ്റെ ദർശനം ലഭിക്കുന്നത് എന്നൊരു പൊരുൾ ശബരിമലയ്ക്കുണ്ട് വേറെവിടെയും ഇല്ലാത്ത ആ ഒരു പ്രത്യേകത തന്നെയാവാം ശബരിമല യെ വൃശ്ചികത്തിലെയും , ധനുവിലെ രണ്ട് മാസങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി ഉയർത്തുന്നതും തിരുവിതാംകൂറിൽ പൊതുവേ മേളാർച്ചനകൾക്ക് വലിയ പ്രാധാന്യം കാണാറില്ല ആചാരാനുഷ്ഠാനങ്ങളിൽ പ്രത്യേകതകൾ ഏറെയുള്ള ശബരിമലയയിലും മേള സംഗീതം നിത്യ ചടങ്ങിൻ്റെ ഭാഗവുമല്ലമണ്ഡല കാലത്ത് എക്സൈസ് വകുപ്പിൻ്റെ ഉൽസാഹത്തിൽ വർഷാവർഷം ചെറുശ്ശേരി കുട്ടൻമാരാരുടെ പഞ്ചാരിമേളം നടക്കാറുണ്ടത്രെഎല്ലാ വർഷവും കടത്തനാട്ടുകാരായ വാദ്യ കലാകാരൻമാരുടെ സംഘാടനത്തിൽ ശബരിമലയിൽ മേളം നടന്നു വരുന്നു എന്നത് പുതിയ ഒരറിവും കൗതുകവും ആയിരുന്നു. ഇപ്രാവശ്യവും Sep 17 മലയാള മാസം കന്നി 1 ഈ സംഗീത സമർപ്പണം അവിടെ നടന്നു. പ്രിയങ്കരരായ നാട്ടുകാരുടെ ഈ ഇടപെടൽ ഉണ്ടാക്കുന്ന സന്തോഷം ഒട്ടും ചെറുതല്ല എന്നതാണ് സത്യംസുനിൽ വടകര , വിജീഷ് മുക്കാളി എന്നീ മിടുക്കർ ഈ മേളാർച്ചനയുടെ പിന്നണിയിലെ ചിലരത്രെ കഴിഞ്ഞ തവണ മലബാറിൻ്റെ വാദ്യ ഗുരുനാഥൻ കാഞ്ഞിലശ്ശേരി പദ്മനാഭൻ ആശാൻ്റെ നേതൃത്വത്തിലായിരുന്നു മേള സമർപ്പണം എങ്കിൽ ഇപ്രാവശ്യം അദ്ദേഹത്തിൻ്റെ അനുഗൃഹീത ശിഷ്യൻ മേള കലാരത്നം സന്തോഷ് കൈലാസ് സോപാനം ആണ് പഞ്ചാരി മേളം നയിച്ചത് 1 മണിക്കൂർ പതിഞ്ഞ കാലമിട്ട മേളം 2 മണിക്കൂർ നേരം സന്നിധാനത്ത് പഞ്ചാരിയുടെ മധുര സംഗീതമൊരുക്കിയത്രെ ശ്രീജിത്ത് മരാമുറ്റം , റിജിൽ കാഞ്ഞിലശ്ശേരി , ഉണ്ണിക്കൃഷ്ണൻ ഗോവിന്ദപുരം , മനുപ്രസാദ് വയനാട്, സാബിൽ കാഞ്ഞിലശ്ശേരി തുടങ്ങിയവർ ഈ മേളത്തിലെ ഇണങ്ങുന്ന കണ്ണികളായി വടകര , കൊയിലാണ്ടി, കാഞ്ഞിലശ്ശേരി , വളയനാട് ഭാഗത്തുനിന്നും കൂടാതെ ബഹറിനിലെ സന്തോഷ് കൈലാസിൻ്റെ ശിഷ്യരും സോപാനം പ്രവാസി കലാകാരൻമാരുമായവരുടെ പങ്കാളിത്തം കൊണ്ടു കൂടി മേള സമർപ്പണം കൂട്ടായ്മയുടെ ആത്മ സമർപ്പണമായി സന്നിധാനം തന്നെ ആത്മീയതയുടെ സവിശേഷ മണ്ഡലം ആയിരിക്കെ പഞ്ചാരിയുടെ മധുര കാലം അവിടെ ലയനത്തിൻ്റെ ധന്യതയും , ഏകാഗ്രതയുടെ അനുഭൂതിയും നിറയ്ക്കുംആ നിറവിന് ശബരി മേൽശാന്തി അർഹിക്കുന്ന ആദരവ് നൽകി പ്രിയകലാകാരൻമാരെ ആദരിക്കയുണ്ടായിപ്രിയപ്പെട്ട കടത്തനാട്ടുകാർക്കും

ശ്രീ സന്തോഷ് കൈലാസ് നും സംഘത്തിനും ആശംസകൾ

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

Latest from Culture

‘ക്ഷേത്രപാലകൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – മധു.കെ

ക്ഷേത്രപാലകൻ പഴയ അള്ളടസ്വരൂപത്തിൽ (കാസർഗോഡ് ജില്ല) ഏറെ പ്രാധാന്യമുള്ള തെയ്യമാണ് ക്ഷേത്രപാലകൻ. അതിന് ഐതിഹ്യങ്ങളുടെ പിൻബലമുണ്ടെന്ന് തോറ്റംപാട്ടും കഥകളും വ്യക്തമാക്കുന്നു. ക്ഷേത്രപാലകന്റെ

‘മുത്തപ്പൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

മുത്തപ്പൻ സാധാരണക്കാരന്റെ തെയ്യം എന്ന വിശേഷണത്തിന് സർവഥാ അനുരൂപമാണ് മുത്തപ്പൻ. ഇത്രമാത്രം ജനകീയനായ മറ്റൊരു ആരാധനാമൂർത്തി ഉണ്ടെന്നു തോന്നുന്നില്ല. ഏതാപത്തിലും മുത്തപ്പൻ

ദാനധർമ്മത്തിന്റെ പ്രാധാന്യം ഓർക്കണം

ഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു

വിശുദ്ധ മാസം വിജ്ഞാനത്തിന്റേത് കൂടിയാണ്

റമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ