യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി,കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് മൂന്നിലേക്ക് ഉയര്‍ന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു

കൊയിലാണ്ടി: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും പരിഗണിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു.പുതിയ സ്ഥാന പട്ടികയനുസരിച്ച് കാസര്‍ഗോഡ്,പയ്യന്നൂര്‍,കൊയിലാണ്ടി,ഒറ്റപ്പാലം,തിരുവല്ല,വര്‍ക്കല സ്റ്റേഷനുകളാണ് നോണ്‍ സബ്ബ് അര്‍ബ്ബന്‍ ഗ്രൂപ്പ്-എന്‍.എസ്.ജി മൂന്ന് എന്ന ഗ്രൂപ്പില്‍ ഇടം പിടിച്ചത്.കൊയിലാണ്ടി നേരത്തെ എന്‍.എസ്.ജി നാലിലായിരുന്നു.വടകര നിലവില്‍ എന്‍.എസ്.ജി മൂന്ന് ഗ്രൂപ്പിലാണ്.വരുമാനം 100 കോടി രൂപ വരെയുളള സ്റ്റേഷന്റെ നിലയിലേക്കാണ് കൊയിലാണ്ടി വന്നത്. ഗ്രേഡ് മൂന്നിലുളള സ്റ്റേഷനുകള്‍ മിക്കതും അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കുന്നുണ്ട്. ഗ്രേഡ് ഉയര്‍ന്ന സ്ഥിതിയ്ക്ക് കൊയിലാണ്ടിയില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്താനും സ്റ്റേഷന്റെ ഭൗതിക നിലമെച്ചപ്പെടുത്താനും ഇനി സാധ്യതയേറുകയാണ്.
മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും,കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സും കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ യാത്രക്കാരുടെ എണ്ണമിനിയുമുയരും.
പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ് പ്രസ്(നമ്പര്‍ 16336), കൊച്ചുവേളി ശ്രീഗംഗാനഗര്‍ എക്സ്പ്രസ്സ് എന്നിവയുടെ ഒരു വശത്തേക്കുളള സ്റ്റോപ്പ് കോവിഡിന് ശേഷം എടുത്തു മാറ്റിയിട്ടുണ്ട്. ഈ വണ്ടികള്‍ക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കണം. നേത്രാവതി എക്‌സ് പ്രസ്സ്,മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് ന്നെിവയും കൊയിലാണ്ടിയില്‍ നിര്‍ത്തണം.
കൊയിലാണ്ടി സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷേന്‍ വര്‍ദ്ധിപ്പിക്കാനും നടപടി വേണം. അതു കൂചാതെ പ്ലാറ്റ് ഫോം മേല്‍ക്കൂര ഇരു ഭാഗത്തേക്കും നീട്ടണം. മിക്കവണ്ടികളുടെയും മുന്നിലെയും പിന്നിലേയും കംപാര്‍ട്ടുകള്‍ വന്നു നില്ക്കുക പ്ലാറ്റ് ഫോമിന് മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ്. യാത്രക്കാര്‍ മഴയും വെയിലുമേറ്റാണ് വണ്ടിയില്‍ കയറുന്നത്. ആവശ്യത്തിന് ശുചിമുറികള്‍,വിശ്രമ കേന്ദ്രങ്ങള്‍,ഇരിപ്പിടങ്ങള്‍,കുടിവെള്ള സംവിധാനം, കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം,തെരുവ് വിളക്കുകള്‍,റെയില്‍വേ സ്റ്റേഷനിലേക്കുളള റോഡ് പുനരുദ്ധാരണം എന്നിവയും മികവുറ്റതാക്കണം. ഇക്കാര്യങ്ങളില്‍ ഷാഫി പറമ്പില്‍ എം.പി സമ്മര്‍ദ്ദമുയര്‍ത്തണമെന്നാണ് യാത്ര്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

Next Story

നിയമനുസൃത രേഖകൾ ഇല്ലാതെ ബോട്ടുകൾ സർവീസ് നടത്തരുത്

Latest from Main News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്

64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

64ാമത് കേരള സ്കൂൾ കലോത്സവം  തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയില്‍  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ

മുതിർന്ന പത്രപ്രവർത്തകനും കണ്ണൂർ പ്രസ് ക്ളബ്ബ് മുൻ പ്രസിഡൻ്റുമായ ഒ കരുണൻ അന്തരിച്ചു

കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ (81) അന്തരിച്ചു.