യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി,കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് മൂന്നിലേക്ക് ഉയര്‍ന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു

കൊയിലാണ്ടി: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും പരിഗണിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു.പുതിയ സ്ഥാന പട്ടികയനുസരിച്ച് കാസര്‍ഗോഡ്,പയ്യന്നൂര്‍,കൊയിലാണ്ടി,ഒറ്റപ്പാലം,തിരുവല്ല,വര്‍ക്കല സ്റ്റേഷനുകളാണ് നോണ്‍ സബ്ബ് അര്‍ബ്ബന്‍ ഗ്രൂപ്പ്-എന്‍.എസ്.ജി മൂന്ന് എന്ന ഗ്രൂപ്പില്‍ ഇടം പിടിച്ചത്.കൊയിലാണ്ടി നേരത്തെ എന്‍.എസ്.ജി നാലിലായിരുന്നു.വടകര നിലവില്‍ എന്‍.എസ്.ജി മൂന്ന് ഗ്രൂപ്പിലാണ്.വരുമാനം 100 കോടി രൂപ വരെയുളള സ്റ്റേഷന്റെ നിലയിലേക്കാണ് കൊയിലാണ്ടി വന്നത്. ഗ്രേഡ് മൂന്നിലുളള സ്റ്റേഷനുകള്‍ മിക്കതും അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കുന്നുണ്ട്. ഗ്രേഡ് ഉയര്‍ന്ന സ്ഥിതിയ്ക്ക് കൊയിലാണ്ടിയില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്താനും സ്റ്റേഷന്റെ ഭൗതിക നിലമെച്ചപ്പെടുത്താനും ഇനി സാധ്യതയേറുകയാണ്.
മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും,കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സും കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ യാത്രക്കാരുടെ എണ്ണമിനിയുമുയരും.
പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ് പ്രസ്(നമ്പര്‍ 16336), കൊച്ചുവേളി ശ്രീഗംഗാനഗര്‍ എക്സ്പ്രസ്സ് എന്നിവയുടെ ഒരു വശത്തേക്കുളള സ്റ്റോപ്പ് കോവിഡിന് ശേഷം എടുത്തു മാറ്റിയിട്ടുണ്ട്. ഈ വണ്ടികള്‍ക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കണം. നേത്രാവതി എക്‌സ് പ്രസ്സ്,മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് ന്നെിവയും കൊയിലാണ്ടിയില്‍ നിര്‍ത്തണം.
കൊയിലാണ്ടി സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷേന്‍ വര്‍ദ്ധിപ്പിക്കാനും നടപടി വേണം. അതു കൂചാതെ പ്ലാറ്റ് ഫോം മേല്‍ക്കൂര ഇരു ഭാഗത്തേക്കും നീട്ടണം. മിക്കവണ്ടികളുടെയും മുന്നിലെയും പിന്നിലേയും കംപാര്‍ട്ടുകള്‍ വന്നു നില്ക്കുക പ്ലാറ്റ് ഫോമിന് മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ്. യാത്രക്കാര്‍ മഴയും വെയിലുമേറ്റാണ് വണ്ടിയില്‍ കയറുന്നത്. ആവശ്യത്തിന് ശുചിമുറികള്‍,വിശ്രമ കേന്ദ്രങ്ങള്‍,ഇരിപ്പിടങ്ങള്‍,കുടിവെള്ള സംവിധാനം, കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം,തെരുവ് വിളക്കുകള്‍,റെയില്‍വേ സ്റ്റേഷനിലേക്കുളള റോഡ് പുനരുദ്ധാരണം എന്നിവയും മികവുറ്റതാക്കണം. ഇക്കാര്യങ്ങളില്‍ ഷാഫി പറമ്പില്‍ എം.പി സമ്മര്‍ദ്ദമുയര്‍ത്തണമെന്നാണ് യാത്ര്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

Next Story

നിയമനുസൃത രേഖകൾ ഇല്ലാതെ ബോട്ടുകൾ സർവീസ് നടത്തരുത്

Latest from Main News

കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ  യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി

പേരാമ്പ്ര : കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ  യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കിനാലൂർ

അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  അത്തോളി കുനിയിൽ കടവിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ

പണിമുടക്കിനിടയിലും ഗുരുവായൂരപ്പ ദർശനത്തിന് ആയിരങ്ങൾ

ഗുരുവായൂർ: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും ഗുരുവായൂരപ്പ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ നിർമ്മാല്യം മുതൽ ദർശന സായൂജ്യം തേടി

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 10.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 10.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ

ഫറോക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണത്തിൽ പരിക്ക്.

കോഴിക്കോട്: ഫറോക്ക് – ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും ഐആർഎംയു