സർക്കാർ പ്രീമിയം മുടക്കി ഭിന്നശേഷിക്കാരുടെ ഇൻഷുറൻസ് പരിരക്ഷ മുടങ്ങി

‘നിരാമയ’ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ പ്രീമിയം അടയ്ക്കാത്തതിനാൽ പരിരക്ഷ കിട്ടാതെ ഭിന്നശേഷിക്കാർ. ഓട്ടിസം, സെറിബ്രൽ പാൾസി, ഒന്നിലധികം വൈകല്യങ്ങൾ തുടങ്ങിയവയുള്ളവർക്ക് ഒരു ലക്ഷം രൂപ വരെ വാർഷികചികിത്സാചെലവ് നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ ഗുണ ഭോക്താക്കളെ ചേർക്കാനും പോളിസി പുതുക്കാനുമായി 2017 മുതൽ തുക അടച്ചിരുന്നത് സംസ്ഥാനസർക്കാരാണ്.
കഴിഞ്ഞവർഷം മുതൽ സർക്കാർ പ്രീമിയം അട യ്ക്കാതായതോടെ ചികിത്സാചെലവ് ലഭിക്കാത്ത അവസ്ഥയിലാണ് ഭിന്നശേഷിക്കാർ.
ബി.പി.എൽ.വിഭാഗത്തിന് 250 രൂപയും എ.പി. എൽ. വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം. സാമ്പത്തികശേഷിയുള്ളവർ പ്രീമിയം സ്വന്തം നി ലയ്ക്ക് അടയ്ക്കുന്നുണ്ട്. എന്നാൽ അതിനു ശേഷിയില്ലാത്തവർ പദ്ധതിയിൽനിന്ന് പുറത്തായി. വർഷം തോറും പോളിസി പുതുക്കണം. ഇതിനായി എത്തിയപ്പോഴാണ് പലരും സർക്കാർ പ്രീമിയം അടയ്ക്കുന്നില്ലെന്നും ഈ വർഷം പുതുക്കാൻ പിഴ അടയ്ക്കണമെന്നും അറിഞ്ഞത്.

പ്രീമിയം അടച്ചവർക്കും തുകയില്ല. ഗുണഭോക്താക്കൾക്ക് ചികിത്സകഴിഞ്ഞ് ഒരു മാസത്തിനകം ബന്ധപ്പെട്ട ബില്ലുകൾ സമർപ്പിച്ചാൽ ഇൻഷുറൻസ് തുക അനുവദിക്കുമെന്നാണ് വ്യവസ്ഥ. എന്നാൽ രണ്ടുവർഷമായി പ്രീമിയം അടച്ചവർക്കും, രേഖകൾ സമർപ്പിച്ചവർക്കും തുക കിട്ടിയിട്ടില്ല.

ഇൻഷുറൻസ് കമ്പനിയെ സമീപിക്കുമ്പോൾ വ്യക്തമായ മറുപടി കിട്ടുന്നില്ലെന്നും ആക്ഷേപമു ണ്ട്. പ്രീമിയം അടവ് മുടങ്ങിയതോടെ മരുന്നുകൾ, ഇടയ്ക്കിടയ്ക്കുള്ള ആശുപത്രിസന്ദർശനം, യാത്രാചെലവ് തുടങ്ങിയവയ്ക്കായി പ്രയാസപ്പെടുകയാണ് ഭി ന്നശേഷിക്കാരുടെ രക്ഷിതാക്കൾ.

 

Leave a Reply

Your email address will not be published.

Previous Story

അധ്യക്ഷ പദവിൽ മൂന്ന് വർഷം; കെ. പ്രവീൺ കുമാറിന് ആദരം

Next Story

ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍