ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം

ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം. ഏതാണ്ട് 90 കളുടെ പകുതിവരെ ‘അത്തം പത്തിനു പോന്നോണം’ എന്ന കണക്കുകൂട്ടലിൽ പിറ്റേന്നാൾ പറിക്കേണ്ട തുമ്പയെക്കുറിച്ചും അതു കിട്ടുന്ന സ്ഥലത്തെക്കുറിച്ചും കൂട്ടുകാരെക്കാൾ കൂടുതൽ തുമ്പപ്പൂ തങ്ങളുടെ കൊട്ടയിലാക്കാനാവശ്യമായ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ആലോചിച്ച് ഉറക്കമിളച്ച്‌ നേരംപുലർത്തിയാണ് കുട്ടികൾ അത്തത്തെ വരവേറ്റിരുന്നത്. അക്കാലത്തെ മുതിർന്നവരാകട്ടെ ‘അത്തം കറുത്താൽ ഓണം വെളുക്കും’ എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന വിശ്വാസത്തിൽ അല്പം ആശങ്കയോടെയായിരുന്നു അത്തത്തെ കാത്തിരുന്നത്. അത്തത്തെ കുട്ടികളുടെ ഓണമായാണ് അന്നു കണ്ടിരുന്നത്. എന്നാൽ കാലം മാറി. അതനുസരിച്ച് ആളുകളുടെ അഭിരുചികളും മാറി. ഇന്ന് പൂക്കളം തീർക്കാൻ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പൂക്കളോ അതു പറിക്കാൻ താത്പര്യമുള്ള കുട്ടികളോ ഇല്ല. പകരം ഏതെല്ലാം ഉത്പന്നങ്ങൾ എവിടെയെല്ലമാണ് ഓണക്കിഴിവിൽ വിപണനം നടക്കുന്നത് എന്നുള്ള വ്യാകുലതയിലാണ് ഇന്നു കുട്ടികളും മുതിർന്നവരും. വിളവെടുപ്പ് ഉത്സവമായ ഓണം വിപണനോത്സവമായി മാറുകയും ജാതി മതഭേദമന്യെ എല്ലാവരും അത് പരമാവധി ആഘോഷിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മളിപ്പോൾ. ആ അർത്ഥത്തിൽ ഇപ്പോഴാണ് ഓണം മലയാളികളുടെ മതേതര ആഘോഷമായും ദേശീയോത്സവമായും മാറിയത്.
വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ പകിട്ടാർന്ന ആഘോഷങ്ങൾക്ക് ചേർന്ന ഒരു മാനസികാവസ്ഥയിലല്ല നമ്മൾ മലയാളികൾ. എങ്കിലും ഈ മണ്ണിൽ ബാക്കിനിൽക്കുന്നവർക്ക് എല്ലാ സങ്കടങ്ങളേയും അതിജീവിക്കാൻ പ്രതീക്ഷയുടെ ചില നിമിഷങ്ങൾ അനിവാര്യമാണ്. അതിനായി അത്തം നാളിൽ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായ ധവളശോഭയാർന്ന ഒരു പിടി തുമ്പപ്പൂക്കൾ നമുക്ക് നമ്മുടെ മനസ്സിന്റെ തിരുമുറ്റത്ത് സൂക്ഷിച്ചുവയ്ക്കാം, സ്നേഹത്തിന്റേയും ഒരുമയുടേയും പോന്നോണം തീർക്കാൻ. എല്ലാവർക്കും അത്തം ദിന ആശംസകൾ

Leave a Reply

Your email address will not be published.

Previous Story

പൊലീസ് അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം 

Next Story

സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്