ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം

ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം. ഏതാണ്ട് 90 കളുടെ പകുതിവരെ ‘അത്തം പത്തിനു പോന്നോണം’ എന്ന കണക്കുകൂട്ടലിൽ പിറ്റേന്നാൾ പറിക്കേണ്ട തുമ്പയെക്കുറിച്ചും അതു കിട്ടുന്ന സ്ഥലത്തെക്കുറിച്ചും കൂട്ടുകാരെക്കാൾ കൂടുതൽ തുമ്പപ്പൂ തങ്ങളുടെ കൊട്ടയിലാക്കാനാവശ്യമായ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ആലോചിച്ച് ഉറക്കമിളച്ച്‌ നേരംപുലർത്തിയാണ് കുട്ടികൾ അത്തത്തെ വരവേറ്റിരുന്നത്. അക്കാലത്തെ മുതിർന്നവരാകട്ടെ ‘അത്തം കറുത്താൽ ഓണം വെളുക്കും’ എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന വിശ്വാസത്തിൽ അല്പം ആശങ്കയോടെയായിരുന്നു അത്തത്തെ കാത്തിരുന്നത്. അത്തത്തെ കുട്ടികളുടെ ഓണമായാണ് അന്നു കണ്ടിരുന്നത്. എന്നാൽ കാലം മാറി. അതനുസരിച്ച് ആളുകളുടെ അഭിരുചികളും മാറി. ഇന്ന് പൂക്കളം തീർക്കാൻ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പൂക്കളോ അതു പറിക്കാൻ താത്പര്യമുള്ള കുട്ടികളോ ഇല്ല. പകരം ഏതെല്ലാം ഉത്പന്നങ്ങൾ എവിടെയെല്ലമാണ് ഓണക്കിഴിവിൽ വിപണനം നടക്കുന്നത് എന്നുള്ള വ്യാകുലതയിലാണ് ഇന്നു കുട്ടികളും മുതിർന്നവരും. വിളവെടുപ്പ് ഉത്സവമായ ഓണം വിപണനോത്സവമായി മാറുകയും ജാതി മതഭേദമന്യെ എല്ലാവരും അത് പരമാവധി ആഘോഷിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മളിപ്പോൾ. ആ അർത്ഥത്തിൽ ഇപ്പോഴാണ് ഓണം മലയാളികളുടെ മതേതര ആഘോഷമായും ദേശീയോത്സവമായും മാറിയത്.
വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ പകിട്ടാർന്ന ആഘോഷങ്ങൾക്ക് ചേർന്ന ഒരു മാനസികാവസ്ഥയിലല്ല നമ്മൾ മലയാളികൾ. എങ്കിലും ഈ മണ്ണിൽ ബാക്കിനിൽക്കുന്നവർക്ക് എല്ലാ സങ്കടങ്ങളേയും അതിജീവിക്കാൻ പ്രതീക്ഷയുടെ ചില നിമിഷങ്ങൾ അനിവാര്യമാണ്. അതിനായി അത്തം നാളിൽ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായ ധവളശോഭയാർന്ന ഒരു പിടി തുമ്പപ്പൂക്കൾ നമുക്ക് നമ്മുടെ മനസ്സിന്റെ തിരുമുറ്റത്ത് സൂക്ഷിച്ചുവയ്ക്കാം, സ്നേഹത്തിന്റേയും ഒരുമയുടേയും പോന്നോണം തീർക്കാൻ. എല്ലാവർക്കും അത്തം ദിന ആശംസകൾ

Leave a Reply

Your email address will not be published.

Previous Story

പൊലീസ് അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം 

Next Story

സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Latest from Local News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻഷൻ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ സംസ്ഥാന കമ്മിറ്റി അംഗം രാജീവൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു

തിക്കോടി പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ [ KSSPA ] മുഖ്യ സംഘാടകനും

കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട്

ഫാർമ കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം; കെപിപിഎ

മരുന്നുകളുടെ വില്പന മേഖലയിൽ ഫാർമാ കമ്പനികൾ നടത്തുന്ന അനധികൃതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏകീകൃതമായ നിയമസംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ