ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം

ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം. ഏതാണ്ട് 90 കളുടെ പകുതിവരെ ‘അത്തം പത്തിനു പോന്നോണം’ എന്ന കണക്കുകൂട്ടലിൽ പിറ്റേന്നാൾ പറിക്കേണ്ട തുമ്പയെക്കുറിച്ചും അതു കിട്ടുന്ന സ്ഥലത്തെക്കുറിച്ചും കൂട്ടുകാരെക്കാൾ കൂടുതൽ തുമ്പപ്പൂ തങ്ങളുടെ കൊട്ടയിലാക്കാനാവശ്യമായ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ആലോചിച്ച് ഉറക്കമിളച്ച്‌ നേരംപുലർത്തിയാണ് കുട്ടികൾ അത്തത്തെ വരവേറ്റിരുന്നത്. അക്കാലത്തെ മുതിർന്നവരാകട്ടെ ‘അത്തം കറുത്താൽ ഓണം വെളുക്കും’ എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന വിശ്വാസത്തിൽ അല്പം ആശങ്കയോടെയായിരുന്നു അത്തത്തെ കാത്തിരുന്നത്. അത്തത്തെ കുട്ടികളുടെ ഓണമായാണ് അന്നു കണ്ടിരുന്നത്. എന്നാൽ കാലം മാറി. അതനുസരിച്ച് ആളുകളുടെ അഭിരുചികളും മാറി. ഇന്ന് പൂക്കളം തീർക്കാൻ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പൂക്കളോ അതു പറിക്കാൻ താത്പര്യമുള്ള കുട്ടികളോ ഇല്ല. പകരം ഏതെല്ലാം ഉത്പന്നങ്ങൾ എവിടെയെല്ലമാണ് ഓണക്കിഴിവിൽ വിപണനം നടക്കുന്നത് എന്നുള്ള വ്യാകുലതയിലാണ് ഇന്നു കുട്ടികളും മുതിർന്നവരും. വിളവെടുപ്പ് ഉത്സവമായ ഓണം വിപണനോത്സവമായി മാറുകയും ജാതി മതഭേദമന്യെ എല്ലാവരും അത് പരമാവധി ആഘോഷിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മളിപ്പോൾ. ആ അർത്ഥത്തിൽ ഇപ്പോഴാണ് ഓണം മലയാളികളുടെ മതേതര ആഘോഷമായും ദേശീയോത്സവമായും മാറിയത്.
വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ പകിട്ടാർന്ന ആഘോഷങ്ങൾക്ക് ചേർന്ന ഒരു മാനസികാവസ്ഥയിലല്ല നമ്മൾ മലയാളികൾ. എങ്കിലും ഈ മണ്ണിൽ ബാക്കിനിൽക്കുന്നവർക്ക് എല്ലാ സങ്കടങ്ങളേയും അതിജീവിക്കാൻ പ്രതീക്ഷയുടെ ചില നിമിഷങ്ങൾ അനിവാര്യമാണ്. അതിനായി അത്തം നാളിൽ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായ ധവളശോഭയാർന്ന ഒരു പിടി തുമ്പപ്പൂക്കൾ നമുക്ക് നമ്മുടെ മനസ്സിന്റെ തിരുമുറ്റത്ത് സൂക്ഷിച്ചുവയ്ക്കാം, സ്നേഹത്തിന്റേയും ഒരുമയുടേയും പോന്നോണം തീർക്കാൻ. എല്ലാവർക്കും അത്തം ദിന ആശംസകൾ

Leave a Reply

Your email address will not be published.

Previous Story

പൊലീസ് അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം 

Next Story

സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Latest from Local News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനി പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30ന് കൊടിയേറും ഏപ്രിൽ ആറിന് കാളിയാട്ടം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ