ഉദരരോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന നമ്പ്രത്ത്കര സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു

/

കീഴരിയൂർ പഞ്ചായത്ത് വാർഡ് 7ൽ നമ്പ്രത്ത്കര-കുന്നോത്ത് മുക്ക് കിഴക്കേകുനി ബാലൻ്റയും ഷീനയുടേയും മകനായ വിപിൻ (32 ) ( ഭാര്യ അനുഗ്രഹ) കഴിഞ്ഞ കുറെ വർഷക്കാലമായി ഗുരുതരമായ ഉദരരോഗം ബാധിച്ച് ചികിത്സയിലാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രശസ്തമായ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം ഇപ്പോഴും മൂർച്ഛിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 20 ലക്ഷത്തോളം രൂപ വിപിന്റെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു കഴിഞ്ഞു. വിപിൻ കൊച്ചിയിലെ അമൃത സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും കഴിഞ്ഞ ദിവസം ചെന്നൈയിലുള്ള എംജി എം ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു. അമൃത ഹോസ്പിറ്റലിൽ നിന്നും മൂന്നു മാസം മുതൽ ഒന്നര വർഷത്തിനുള്ളിൽ മാത്രമേ മാറ്റി വെക്കേണ്ട അവയവം ലഭ്യമാകുകയുള്ളൂ എന്നത് കൊണ്ടാണ് എം ജി എം ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

എം ജി എം ഹോസ്പിറ്റലിൽ മാക്സിമം ഒരു മാസത്തിനുള്ളിൽ മാറ്റിവെക്കാൻ പറ്റും എന്ന ഉറപ്പിന്മേൽ ആണ് അവിടേക്ക് മാറ്റിയത്. ചെറുകുടൽ മാറ്റിവെക്കുക എന്നുള്ളതാണ് ഇദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കുവാനുള്ള ഏകമാർഗമായി ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി ഏകദേശം 50 ലക്ഷത്തിനു മുകളിൽ രൂപ ചെലവ് വരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. വർഷങ്ങളായി വിപിന്റെ ചികിത്സയ്ക്ക് വേണ്ടി വലിയൊരു തുക ചെലവഴിക്കേണ്ടി വന്നതിനാൽ ഇനിയും തുക സ്വന്തമായി കണ്ടെത്തുക എന്നത് അദ്ദേഹത്തിൻറെ കുടുംബത്തിന് പ്രയാസമുള്ള കാര്യമാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ ഇത്രയും വലിയ തുക സമാഹരിക്കുന്നതിന് സാധിക്കുകയുള്ളൂ. നമ്പ്രത്ത്കരയിൽ വിപിൻ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നു.

Leave a Reply

Your email address will not be published.

Previous Story

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാം റാങ്ക് കേരളത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും; മന്ത്രി എം ബി രാജേഷ്

Next Story

അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ എട്ട് മുതൽ 18 വരെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ

Latest from Local News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനി പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30ന് കൊടിയേറും ഏപ്രിൽ ആറിന് കാളിയാട്ടം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ