കാലിക്കറ്റ് സര്‍വകലാശാലക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി

കാലിക്കറ്റ് സര്‍വകലാശാലക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി രംഗത്ത്. പുനര്‍മൂല്യനിര്‍ണയത്തില്‍ നാല് മാര്‍ക്ക് നാൽപ്പതായതോടെ ചെലവായ തുക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ഗവ. ലോ കോളജിലെ പഞ്ചവത്സര എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ നോയ ആസിഫ് ഹൈക്കോടതിയില്‍. കഴിഞ്ഞ വര്‍ഷം എഴുതിയ പരീക്ഷ ഫലം പുറത്തുവന്നതോടെ 75ല്‍ നാല് മാര്‍ക്ക് മാത്രമാണ് നോയക്ക് ലഭിച്ചത്.

പിന്നാലെ പുനര്‍മൂല്യനിര്‍ണയത്തിന് കൊടുക്കുകയും മാര്‍ക്ക് നാലില്‍ നിന്ന് നാല്‍പതായി ഉയരുകയുമായിരുന്നു. ക്ലെറിക്കല്‍ മിസ്റ്റേക്ക് ആണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഇതിന് പിന്നാലെ സര്‍വകലശാലക്ക് വീഴ്ച പറ്റിയെന്നും തന്റേതല്ലാത്ത കാരണത്താല്‍ ചെലവായ തുക തിരികെ ലഭിക്കണമെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.

2023ല്‍ എഴുതിയ പരീക്ഷയുടെ ഫലം ഇക്കഴിഞ്ഞ മേയിലാണ് പുറത്തുവന്നത്. നാല് മാര്‍ക്കായിരുന്നു വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്. പ്രസ്തുത പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കി. മൂന്ന് അധ്യാപകര്‍ ഉത്തരക്കടലാസ് പരിശോധിച്ച ശേഷവും വിദ്യാര്‍ത്ഥിക്ക് 40 മാര്‍ക്ക് ലഭിച്ചതായി കണ്ടെത്തി.

ഇതോടെയാണ് സര്‍വകലാശാലയുടെ പിഴവാണെന്ന് തിരിച്ചറിയുന്നത്. അധികൃതരെ ബന്ധപ്പെടുകയും ചെലവായ 900 രൂപയിലധികം വരുന്ന തുക തിരികെ ലഭിക്കണമെന്ന് വിദ്യാര്‍ത്ഥി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല മാനദണ്ഡങ്ങളില്‍ തുക തിരികെ നല്‍കണമെന്ന നിബന്ധനയില്ലെന്നായിരുന്നു അധികൃതരുടെ വാദം.

Leave a Reply

Your email address will not be published.

Previous Story

റീബിൽഡ് വയനാടിന്റെ ക്യാമ്പയിനിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മൂടാടി മേഖല സമാഹരിച്ച 1,12,662 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

Next Story

അധ്യാപക ദിനത്തിൽ മുൻ പ്രധാനഅധ്യാപികയെ വീട്ടിൽ എത്തി ആദരിച്ച് പേരാമ്പ്ര എ.യു.പി സ്കൂൾ

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്