വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം; അപകടം വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി

വടകര: ദേശീയപാതയിൽ മുക്കാളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാർ ഓടിച്ച തലശ്ശേരി സ്വദേശി പ്രണവം നിവാസിൽ ജുബിൻ (38), യാത്രക്കാരൻ ന്യൂമാഹിയിലെ കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലഫോൺ എക്‌സ്‌ചേഞ്ചിനു സമീപം ബുധനാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം.

അമേരിക്കയിൽനിന്ന് വന്ന ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച ഷിജിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിൽ കുടുങ്ങിയ ജുബിനെ അ​ഗ്നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൃതദഹേങ്ങൾ വടകര സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസവാഹന യാത്ര നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്

Next Story

സംസ്ഥാനമാകെ 2000ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ

Latest from Local News

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) പവിത പൂനെയിൽ അന്തരിച്ചു

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം.

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപ ഭരണാനുമതി

ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക