കോഴിക്കോട് വാഹനാപകടത്തെ തുടർന്ന് ഒമ്പതു വയസുകാരിയെ ആറുമാസത്തോളമായി കോമയിലാകാൻ കാരണമായ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കേരള പോലീസ്

കോഴിക്കോട് വാഹനാപകടത്തെ തുടർന്ന് 9 വയസുകാരിയെ ആറുമാസത്തോളമായി കോമയിലാകാൻ കാരണമായ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കേരള പോലീസ്. സംഭവസമയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി അപ്പോൾ തന്നെ മരിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 17 നാണ് അപകടം നടന്നത്. എന്നാൽ അപകടം നടന്ന് നാളിത് വരെയായിട്ടും കാരണക്കാരായവരെയോ വാ​ഹനത്തേയോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മുക്കിലും മൂലയിലും സിസിടിവി പോലുള്ള നിരവധി സംവിധാനങ്ങൾ ഉണ്ടായിട്ടും ദേശീയപാതയിൽ വച്ച് നടന്ന ഈ കണ്ണില്ലാത്ത ക്രൂരതയുടെ തെളിവുകൾ പോലും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല.

വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ആണ് ഇടിച്ചത്. ബേബി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു.

ദേശീയപാതയിലൂടെ തലശ്ശേരി ഭാ​ഗത്തേക്ക് കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് അപകടം ഉണ്ടാക്കിയതെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാഹനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980796, 8086530022 എന്നീ നമ്പറുകളിലേക്ക് വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. 

 

Leave a Reply

Your email address will not be published.

Previous Story

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെയും വ്യാജ കാര്‍ഡുണ്ടാക്കി വിതരണം നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

Next Story

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

Latest from Local News

ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി നയിക്കുന്ന സമരയാത്ര കൊയിലാണ്ടിയിൽ

കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ

സർക്കാർ ധൂർത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പ്രതിഷേധം

എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ

തെളിഞ്ഞ മാനവും സുരക്ഷിതമല്ല : കരിയാത്തുംപാറയെത്തുന്നവർ ശ്രദ്ധിക്കണം

കരിയാത്തുംപാറ : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെ തുടർന്ന് ബുധനാഴ്ച രണ്ട് മണിക്കൂറോളം അടച്ചിട്ടു.