ദുരന്തം തകർത്തെങ്കിലും വിദ്യാഭ്യാസമെന്ന തകരാത്ത ആഗ്രഹവുമായി അവർ അറിവിൻ്റെ മുറ്റത്തേക്കുള്ള പടികൾ കയറി - The New Page | Latest News | Kerala News| Kerala Politics

ദുരന്തം തകർത്തെങ്കിലും വിദ്യാഭ്യാസമെന്ന തകരാത്ത ആഗ്രഹവുമായി അവർ അറിവിൻ്റെ മുറ്റത്തേക്കുള്ള പടികൾ കയറി

നീണ്ട ഇടവേളയ്ക്ക് ശേഷം സങ്കടകടൽ കയറി അറിവിന്റെ മുറ്റത്തേയ്ക്ക് വീണ്ടും അവർ ചിരിക്കുന്ന മുഖവുമായി എത്തി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ് കുട്ടികൾ എത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി.

ദുരന്തം തകർത്തെങ്കിലും വിദ്യാഭ്യാസമെന്ന തകരാത്ത ആഗ്രഹവുമായി അവർ അറിവിൻ്റെ മുറ്റത്തേക്കുള്ള പടികൾ കയറി. കുട്ടികൾ എത്തിയത് വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്. ഈ നാട് മുഴുവൻ വായനാടിനൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാവരും പഠിച്ചു മുന്നേറണമെന്നും, വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്ക് നാൽപ്പത് ദിവസത്തെ പഠനം നഷ്ടമായതിനാൽ അധിക ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, അതിനായി അധ്യാപകർക്ക് പരിശീലനം നൽകുമെന്നും പ്രതികരിച്ചു. കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളാർമല സ്കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിൻ്റെ സ്മാരകമായി നിലനിർത്തുമെന്നാണ് മന്ത്രി പറഞ്ഞത്. സർക്കാർ ദുരന്തബാധിത പ്രദേശത്തെ പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞ മന്ത്രി, പ്രവേശനോത്സവം അതിൻ്റെ ആദ്യ ഘട്ടമാണെന്നും വ്യക്തമാക്കി.

ദുരന്തബാധിത പ്രദേശത്തെ പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അതിന്റെ ആദ്യഘട്ടമാണ് ഈ പ്രവേശനോത്സവമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. 607 കുട്ടികളുടെ പ്രവേശനമാണ് ഇന്ന് മേപ്പാടിയിൽ നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. വിദ്യാർത്ഥികൾക്ക് പുതിയ പഠന സാമഗ്രികൾ നൽകും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

Next Story

ഓണം പ്രമാണിച്ച് പൊതുവിഭാഗം കാർഡുടമകൾക്ക് കൂടുതൽ റേഷനരി നൽകാൻ തീരുമാനം

Latest from Main News

കേരള പോലീസിൻറെ സുപ്രധാന അറിയിപ്പ്

സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാർ

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക. രോഗികളെ മാറ്റുന്നു. ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, കൊല്ലം കുന്ന്യോറമലയില്‍ കുന്നിടിച്ച സ്ഥലത്ത് സോയില്‍ നെയിലിങ്ങ് പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രദേശവാസികൾ മഴക്കാലം വരുന്നതോടെ ഭിതിയേറി

  കൊയിലാണ്ടി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസിനായി കുന്നിടിച്ച കൊല്ലം കുന്ന്യോറ മലയില്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നവരുടെ