തീവണ്ടിയിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി:തീവണ്ടിയിൽ നിന്ന് വീണു യുവാവിന് ഗുരുതരമായ പരിക്കേറ്റു.പയ്യോളി പട്ടേരി റഹീസ് (34)ആണ് തീവണ്ടിയിൽ നിന്ന് വീണത്.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.മംഗളൂരു – ചെന്നൈ എക്സ്പ്രസ്സിൽ നിന്നും കൊയിലാണ്ടി അരങ്ങാടത്ത് ഭാഗത്തെ റെയിൽവേ പാതയോരത്താണ് ഇയാളെ തീവണ്ടിയിൽ നിന്നു വീണ നിലയിൽ കണ്ടെത്തിയത്.തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു ഒരാൾ താഴെ വീണതായി സഹയാത്രികർ പറഞ്ഞതനുസരിച്ച് ഫയർഫോഴ്സും പോലിസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. കൊയിലാണ്ടിയിൽ അഗ്നിരക്ഷാസേന എത്തിയാണ് പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ റഹീസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഫയർ ആൻ്റ് റസ്ക്യു ഓഫീസർ ഇർഷാദിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സനൽരാജ്,ഇന്ദ്രജിത്ത്,ഹോം ഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

പിണറായിയുടെ രാജി ആവശ്യപ്പെട്ടു നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കോൺഗ്രസ് പ്രകടനം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Next Story

തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”