എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകൾ

പയ്യോളി: സാഹിത്യകാരൻ എം.മുകുന്ദൻ്റെ എഴുത്ത് ലോകം സംവദിച്ച് ജില്ലയിലെ സാഹിത്യ പ്രതിഭകളായ വിദ്യാർത്ഥികൾ ‘പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസഹിത്യവേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കോഴിക്കോട് ജില്ല സാഹിത്യ സെമിനാറിലാണ് വിദ്യാർത്ഥികൾ എം.മുകുന്ദനെ വായിച്ചത്. ‘എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന’ നോവലിൻ്റെ അൻപത് വർഷം പിന്നിടുമ്പോൾ കാലവും, ദേശവും, ഭാഷയം, കഥാപാത്രങ്ങളും പ്രമേയവുമെല്ലാം പുതിയ കാലഘട്ടത്തിലും പ്രസക്തമാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൻ്റെ ഭാഗമായി ജില്ലയിലെ പതിനേഴ് ഉപജില്ലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.

തിക്കോടിയൻ സ്മാരക ഗവൺമെൻ്റ് വൊക്കേഷേണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സെമിനാർ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബിനു കാരോളി, പ്രധാനാധ്യാപകൻ പി..സൈനുദ്ദീൻ വിദ്യാരംഗം ജില്ലാകോഡിനേറ്റർ ബിജു കാവിൽ , അസി. കോഡിനേറ്റർ’ വി.എം. അഷറഫ്, രഞ്ജീഷ് ആവള ,
ആർ.എം. ശശി, എന്നിവർ സംസാരിച്ചു. എഴുത്തുകാരായ എം രഘുനാഥ്, മോഹനൻ നടുവത്തൂർ എന്നിവർ സെമിനാർ വിലയിരുത്തി.തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സമ്മാനം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ദുൽഖിഫിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. സി.കെ. രാജേഷ്, രാജേഷ് കളരിയുള്ളതിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ അന്തരിച്ചു

Next Story

അരങ്ങാടത്ത് (അപ്പൂസ് കോർണർ )മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ അന്തരിച്ചു

Latest from Main News

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍‘ എന്ന പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോക പരിസ്ഥിതി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി