തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. കേന്ദ്രത്തെ നേരിട്ട് പരാതി അറിയിക്കുന്നതിനായി ഷീ- ബോസ്‌ക് പോർട്ടൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിൽ ആണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് പുറമേ കേന്ദ്രസർക്കാർ പുതിയ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

ജോലിസ്ഥലത്തെ പീഡനപരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ പോർട്ടൽ. രാജ്യത്തുള്ള ഇന്റേണൽ കമ്മിറ്റികളുമായും ലോക്കൽ കമ്മിറ്റികളുമായും ബന്ധപ്പെട്ടാണ് ഇത് പ്രവർത്തിക്കുക. സ്വകാര്യമേഖലകളെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരാതി നൽകി കഴിഞ്ഞാൽ ഇതിൽ നിന്നും പരാതിയുടെ സ്റ്റാറ്റസും അറിയാം. സ്ത്രീകൾക്കായി സുരക്ഷിതമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് പോർട്ടൽ വഴി സർക്കാർ ലക്ഷ്യമിടുന്നത്.

ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയാണ് പോർട്ടലും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തത്. വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറും പരിപാടിയിൽ പങ്കെടുത്തു. നിലവിൽ സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ ചൂഷണം നേരിടുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം പുറത്തുവരുന്നത്. ഇതിനിടെയാണ് ഷി ബോക്‌സ് പോർട്ടൽ കേന്ദ്രം ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published.

Previous Story

കേരള പബ്ലിക് സര്‍വീസ് തിരഞ്ഞെടുപ്പുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

Next Story

കൊയിലാണ്ടിയിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്

Latest from Main News

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്

വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി  കേരള പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ