ഹേമ കമ്മിഷൻ റിപ്പോർട്ട് മന്ത്രി സജി ചെറിയാനും മുകേഷ് എം.എൽ.എയും രാജിവെക്കണം കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: സര്‍ക്കാറിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്യുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എം. മുകേഷ് എംഎല്‍എ എന്നിവര്‍ രാജിവെക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി. ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ ‘നിര്‍ഭയം’ സംഘടിപ്പിച്ചു.

പരിപാടി കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മുന്നറിയിപ്പില്ലാതെ പിരിഞ്ഞുപോയ സംഘടനയായി അമ്മ മാറി. അമ്മക്ക് പുതിയ നേതൃത്വം വരണം. അതിന്റെ പ്രാധാന പഥവികളില്‍ സഹോദരിമാരുണ്ടാവണം. കറകളഞ്ഞവര്‍ നേതൃത്വത്തില്‍ വന്ന് വിശ്വാസ്യത വീണ്ടെടുത്താലെ സിനിമ വ്യവസായത്തിന് ഇനിയൊരു തിരുച്ചുവരവുള്ളൂ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിച്ചവരുടെ രഹസ്യം ചെറിയ വെളിപ്പെടുത്തലിലൂടെതന്നെ കേരള സമൂഹത്തിന് ബോധ്യപ്പെട്ടു. സമൂഹത്തിന് നല്ല സംസ്‌കാരം സംഭാവന ചെയ്യേണ്ടവര്‍ സംസ്‌കാര ശൂന്യരായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അമ്മ അവര്‍ക്ക് വേണ്ടപ്പെട്ട സമ്പന്ന മക്കളെ മാത്രമെ സംരക്ഷിക്കുന്നുള്ളൂ. കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തേക്കാളും ഈപറയുന്ന പവര്‍ഗ്രൂപ്പില്‍ തന്റെ സ്ഥാനത്തെ മുഖ്യമായി കാണുന്നു. വര്‍ത്തമാനകാല സംഭവങ്ങള്‍ കേരളത്തിന് മുഴുവന്‍ നാണക്കേടാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഒരു കാരണം സിനിമ മേഖലയിലെ സ്ത്രീകളുടെ ആധിപത്യകുറവാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.കെ. രമ എംഎല്‍എ അഭിപ്രായപ്പെട്ടു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം കൊടുത്താലെ സ്ത്രീ സമൂഹത്തോടുള്ള മനോഭാവത്തില്‍ മാറ്റം വരുകയുള്ളുവെന്ന് രമ ചൂണ്ടി കാട്ടി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന സിപിഎം നിലപാട് ആ പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നത്. മുകേഷ് രാജിവെക്കുകതന്നെ വേണം. മുകേഷ് രാജിവെച്ചിലെങ്കില്‍ രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

സിനിമാ ലോകത്തെ പീഡനത്തിന് കാരണക്കാരായവരെ മുഴുവന്‍ പേരെയും നിയമത്തിന്റെ മുമ്പില്‍കൊണ്ടുവന്ന് അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടികൊടുത്തേ ഇതിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം അവസാനിപ്പിക്കുകയുള്ളുന്നു വെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, കെ.സി. അബു, എന്‍.കെ. അബ്ദുറഹ്മിന്‍, രത്‌നവല്ലി ടീച്ചര്‍, ഗൗരി പുതിയോത്ത്, ആര്‍. ഷെഹിന്‍, വി.ടി, സൂരജ്, കെ.സി. ശോഭിത എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. രാജന്‍ സ്വാഗതവും അന്നമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഹാർബറിലെ പി.എം.എം.എസ്.വൈ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി നിർവഹിക്കുന്നു

Next Story

കീഴരിയൂർ കുന്നുമ്മൽ മാധവി അന്തരിച്ചു

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ