ഭിന്നശേഷിക്കാരുടെ കുടുംബപെന്‍ഷന് വരുമാനപരിധി നിശ്ചയിച്ച ഉത്തരവിനെതിരെ പ്രതിഷേധം കനക്കുന്നു

കൊയിലാണ്ടി: ഭിന്നശേഷിക്കാര്‍ക്ക് കുടുംബപെന്‍ഷന് വരുമാനപരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ബുദ്ധിപരമായ പരിമിതികളുള്ള വ്യക്തികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ കേരള ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ കാലശേഷം ബുദ്ധിപരമായ പരിമിതികളുള്ള മക്കളുടെ ജീവിതം കൂടുതല്‍ ദുര്‍ഘടമാക്കുകയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പരിവാര്‍ കേരള സംസ്ഥാന പ്രസിഡന്റ് ടി.ടി.രാജപ്പന്‍, ജനറല്‍ സെക്രട്ടറി വി.ജെ. വിന്‍സെന്റ് എന്നിവര്‍ പറഞ്ഞു. ജൂലായ് 22-നാണ് 60,000 രൂപ വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം, സംസ്ഥാന സര്‍വീസില്‍നിന്നും പെന്‍ഷന്‍ പറ്റിയ വ്യക്തിയുടെ കാലശേഷം ആ വ്യക്തിയുടെ ജീവിതപങ്കാളിക്ക് കുടുംബപെന്‍ഷന്‍ ലഭിക്കും. ആശ്രിതരായ മാതാപിതാക്കള്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതയായ മകള്‍, ഭിന്നശേഷി മകന്‍/മകള്‍ എന്നിവര്‍ക്കും കുടുംബപെന്‍ഷന് അര്‍ഹതയുണ്ട്. അതില്‍ മാതാപിതാക്കള്‍, അവിവാഹിതയായ മകള്‍ എന്നിവര്‍ക്ക് നിശ്ചിത വാര്‍ഷിക വരുമാനത്തില്‍ കുറവാണെങ്കില്‍ മാത്രമേ കുടുംബപെന്‍ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ. വാര്‍ഷിക വരുമാനപരിധി 2021 ഓഗസ്റ്റ് ഒന്ന് മുതല്‍ 60000 രൂപ ആക്കിയിരുന്നു. ആശ്രിതരായ ഭിന്നശേഷി മക്കള്‍ക്ക് വരുമാനപരിധിയില്ലാതെ കുടുംബപെന്‍ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, കുടുംബപെന്‍ഷന് അര്‍ഹതയുള്ള 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തികള്‍ക്കും പ്രസ്തുത വരുമാനപരിധി ഇപ്പോള്‍ ബാധകമാക്കിയിരിക്കയാണ്.

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന 25 വയസ്സിന് മുകളിലുള്ളവര്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജൂലായ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാര്‍ഷികവരുമാനം 60,000 രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങളിലെ ഭിന്നശേഷിക്കാര്‍ കുടുംബ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കുടുംബപെന്‍ഷന് അര്‍ഹതയുള്ള ഭിന്നശേഷിക്കാരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്ന ഉത്തരവാണിതെന്ന് രക്ഷിതാക്കളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കയാണ് ബൗദ്ധികപരിമിതികളുള്ള വ്യക്തികളുടെ രക്ഷിതാക്കള്‍. ഭിന്നശേഷി വ്യക്തികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം നിഷേധിച്ചു, ഭിന്നശേഷി സൗഹ്യദ സംസ്ഥാനം എങ്ങനെ യാഥാര്‍ത്യമാക്കുമെന്ന് പരിവാര്‍ ഭാരവാഹികള്‍ ചോദിച്ചു. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് ഈ ഉത്തരവ്. തീര്‍ത്തും ഔചിത്യമില്ലാത്ത ഉത്തവാണിതെന്ന് ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെല്ലാം പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി; തിരുവനന്തപുരം സ്വദേശിനി പരാതി നൽകി

Next Story

മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

Latest from Main News

സംസ്ഥാനത്ത് സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി

സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി. സംസ്ഥാനത്ത് സാനിട്ടറി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി.

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ്

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.