വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് അസം സ്വദേശിനിയായ 13 വയസുകാരി

വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്ന് അസം സ്വദേശിനിയായ 13 വയസുകാരി. വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ കുട്ടിയെ ഞായറാഴ്‌ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ളുസി) സിറ്റിങ്ങിൽ ഹാജരായി.

അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും വിട്ടു നിൽക്കുന്നതിൽ സങ്കടം ഉണ്ടെങ്കിലും വീട്ടിലേക്ക് പോകേണ്ടെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു പെൺകുട്ടി. കേരളത്തിൽ തന്നെ നിൽക്കണമെന്നും പഠിക്കണമെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ പത്ത് ദിവസം സിഡബ്ളുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണ് തീരുമാനം. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും.

തുടർന്ന് കുട്ടിയുടെ മനസ് മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലവിലെ നിലപാട് തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ളുസി ജില്ലാ ചെയർപേഴ്‌സൻ ഷാനിബാ ബീഗം പറഞ്ഞു. മകൾ വീട്ടിലേക്ക് വരാത്തതിൽ അച്ഛന് വിഷമമുണ്ട്. എന്നാൽ, സിഡബ്ളുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്‌ക്ക് എതിർപ്പില്ല.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Next Story

യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു

Latest from Main News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്