ജൂലൈ 21ന് സര്‍വീസ് അവസാനിപ്പിച്ച നവകേരള ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍

യാത്രക്കാരില്ലാതെ ജൂലൈ 21ന് സര്‍വീസ് അവസാനിപ്പിച്ച നവകേരള ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍. അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയി‌ച്ചെങ്കിലും ഓണം അടുത്തിട്ടും ബസിന്‍റെ അറ്റകുറ്റപ്പണികൾ എങ്ങുമെത്തിയിട്ടില്ല. ശുചിമുറി ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് പിടിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബസ് വര്‍ക്ക് ഷോപ്പില്‍ കയറ്റിയത്. തിരുവനന്തപുരത്ത് നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിക്കാത്തതിനാൽ പണികൾ നടക്കുന്നില്ല.

അമിതമായ യാത്രാ നിരക്കാണ് സർവീസിനിറക്കിയ നേവകേരള ബസിനോട് യാത്രക്കാർ മുഖം തിരിക്കാൻ കാരണം. 1250 രൂപയോളമാണ് ബംഗളൂരിലേക്കുള്ള ടിക്കറ്റ് ചാര്‍ജ്. എവിടെ നിന്ന് എവിടേക്ക് കയറിയാലും ഇതേ ചാര്‍ജ് നല്‍കണം. 800 രൂപയിൽ താഴെ നൽകി സെമി സ്ലീപ്പറിൽ ബംഗളൂരിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്നിരിക്കെയാണ് നവകേരള ബസിലെ അമിത ചാർജ് യാത്രക്കാരെ അകറ്റി.

ഒരു ദിവസം 40,000 രൂപയെങ്കിലും വരുമാനം ലഭിച്ചാലേ ബസ് നഷ്ടമില്ലാതെ ഓടിക്കാനാകൂ. എന്നാല്‍ പല ദിവസങ്ങളിലും അഞ്ചും ആറും യാത്രക്കാരുമായി സര്‍വീസ് നടത്തേണ്ടി വന്നതോടെ സർവീസ് നിർത്തിവയ്ക്കാൻ കെഎസ്ആർടിസി നിർബന്ധിതമാകുകയായിരുന്നു. ജൂലൈ ആദ്യം മൂന്നു ദിവസങ്ങളില്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയശേഷം പുനഃരാരംഭിച്ചെങ്കിലും യാത്രക്കാർ കയറായതായതോ‌ടെ ബസ്  സർവീസ് നിർത്തിവെച്ചു

26 സീറ്റുകളാണ് നേവകേരള ബസിലുള്ളത്. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരു എത്തി ഉച്ചതിരിഞ്ഞ് 2.30ന് തിരിച്ചു പോരുന്ന രീതിയിലായിരുന്നു സമയക്രമം. ഓണമാകുമ്പോഴേക്കും പുതിയ സമയക്രമമുണ്ടാക്കി ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം.

Leave a Reply

Your email address will not be published.

Previous Story

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

Next Story

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ