പള്ളിയോടത്തിൽനിന്ന് നദിയിൽ വീണ് അമരക്കാരൻ മരിച്ചു

/

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കെത്തിയ കുറിയന്നൂർ പള്ളിയോടത്തിൽനിന്ന് പമ്പാനദിയിൽ വീണ് അമരക്കാരനായ അധ്യാപകൻ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്‌കൂൾ അധ്യാപകനായ കുറിയന്നൂർ തോട്ടത്തുമഠത്തിൽ തോമസ് ജോസഫ് (സണ്ണി-55) ആണ് മരിച്ചത്. കുറിയന്നൂർ പള്ളിയോടത്തിന്റെ അമരത്തിലെ രണ്ടാം അടനയമ്പുകാരനായിരുന്നു സണ്ണി .സത്രക്കടവിനു സമീപത്തു നിന്ന് തിരിഞ്ഞു ആറൻമുള ക്ഷേത്രക്കടവിലേക്കു എത്തുമ്പോഴാണു പള്ളിയോടത്തിൽനിന്നു വീണത്. മറ്റൊരാൾ നദിയിലേക്കു ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

റസ്ക്യൂ ബോട്ട് അംഗങ്ങളും അഗ്നിരക്ഷാസേനയുടെ സ്‌കൂബ : ടീമും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ഇരവിപേരൂർ ശങ്കരമംഗലത്ത് മംഗലശേരിൽ ആശ ജേക്കബ് (തിരുവല്ല ഈസ്‌റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ). മക്കൾ: അശ്വിൻ ജോസഫ് തോമസ്, അലീഷ മെറിൻ തോമസ്. ടി.എ.ജോസ ഫിൻ്റെയും പരേതയായ മേരിക്കുട്ടി ജോസഫിൻ്റെ യും മകനായ തോമസ് 40 വർഷത്തിലേറെയായി കുറിയന്നൂർ പള്ളിയോടത്തിന്റെ ഭാഗമായിരുന്നു.തിരുവല്ല ടൈറ്റസ് സെക്കൻഡ് ബി.എഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് .

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം

Next Story

കൊയിലാണ്ടി ഇരുവിലാടത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

Latest from Main News

മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

മഴക്കാല പൂര്‍വ്വ മുന്നൊരുക്കം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി

തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും

തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന  പ്രകാരം

യുവ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു

  തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്‌തു. 11-ാം നമ്പർ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ്

കണ്ണൂർ ജില്ലയിൽ പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

കണ്ണൂർ ജില്ലയിൽ പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും