സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

മലയാള സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. “ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടിയെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന പൊതുതാൽപര്യഹർജിയിൽ ഹൈക്കോടതി വനിത കമ്മിഷനെയും കക്ഷി ചേർത്തിട്ടുണ്ട്. ഒരു സമഗ്ര വനിതാനയം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. മറ്റ് ഭാഷകളിലെ സിനിമാലോകം ഇക്കാര്യത്തിൽ നമ്മളെ ഉറ്റുനോക്കുകയാണ്,” വനിത കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ, ‘തൊഴിലിടത്തിലെ സ്ത്രീ’ കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അവർ പറഞ്ഞു.

28 വർഷങ്ങളായി വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിച്ചുവരികയാണ് സംസ്ഥാന വനിത കമ്മിഷൻ. 28 വർഷം മുമ്പ് ഉണ്ടായിരുന്ന സ്ത്രീയുടെ പദവി ഇന്നുള്ള പദവിയോട് താരതമ്യപ്പെടുത്തിയാൽ ഈ മാറ്റം മനസ്സിലാകും. ആ പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. സിനിമ എന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്പ്പെടുത്തുന്നുണ്ടോ എന്ന ചർച്ചകൾ ഉയരുന്നു.

പ്രശസ്ത നടി അതിക്രൂരമായ അതിക്രമത്തിന് ഇരയായപ്പോൾ, അതിന് പിന്നിൽ പ്രമുഖർ ഉണ്ടെന്ന് വാർത്ത വന്നപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടനടി അന്വേഷണം നടത്തി. പ്രമുഖ നടൻ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ആ ഘട്ടത്തിലാണ് ചില കലാകാരികൾ നിർഭയം മുന്നോട്ടുവന്ന് വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന കലക്ടീവിന്റെ ആവശ്യത്തിൻമേലാണ് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ വെച്ചത്, സതീദേവി ചൂണ്ടിക്കാട്ടി.

സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി (ഐസി) രൂപീകരിക്കാൻ മുൻകൈയെടുത്തത് സാംസ്കാരിക വകുപ്പാണ്. പക്ഷേ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് ഐസി നടപ്പാക്കാൻ പറ്റില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ പിന്നീട് തുടർയോഗങ്ങൾക്ക് ശേഷം സിനിമ മേഖലയിൽ ഐസി നടപ്പാക്കി. സിനിമയുടെ പൂജാവേളയിൽ തന്നെ ഐസി രൂപീകരിച്ചിട്ടില്ലെങ്കിൽ രജിസ്ട്രേഷൻ പറ്റില്ല എന്നായിരുന്നു കമ്മിഷൻ മുന്നോട്ടുവച്ച നിലപാടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. ഐസി രൂപീകരിക്കാതെ ഷൂട്ടിംഗ് തുടങ്ങി എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ലൊക്കേഷനിൽ പോയി സത്യാവസ്ഥ മനസിലാക്കി ഇന്റെണൽ കമ്മിറ്റി ഉണ്ടാക്കിയ സംഭവമുണ്ട്.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ നിഷേധിക്കപ്പെടുമ്പോൾ തുല്യത എന്ന അവകാശത്തെയാണ് നാം നിഷേധിക്കുന്നതെന്നും ഇത് ലജ്ജാകരമായ സ്ഥിതിയാണെന്നും മുഖ്യാതിഥിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ചൂണ്ടികാട്ടി. ഒരുപാട് കാര്യങ്ങളിൽ കേരളം പുരോഗമിച്ച സമൂഹമാണ്. അതുകൊണ്ടുതന്നെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളും ആ തരത്തിലുള്ളതാണ്.

സ്ത്രീകൾക്കെതിരായ 10 അതിക്രമങ്ങൾ നടക്കുമ്പോൾ രണ്ടെണ്ണം മാത്രമേ പരാതി ആകുന്നുള്ളൂ എന്ന് കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് ഭർത്താവ് ഭാര്യയെ അതിക്രമത്തിന് വിധേയമാക്കുന്ന സംഭവങ്ങളാണ്. സെമിനാറിൽ കമ്മിഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഗവ. പ്ലീഡർ കെ കെ പ്രീത വിഷയം അവതരിപ്പിച്ചു. ദീദി ദാമോദരൻ (വിമൻ ഇൻ സിനിമ കളക്ടീവ്), കെ അജിത (അന്വേഷി), ടി കെ ആനന്ദി (ജൻഡർ അഡ്വൈസർ), വിജി (പെൺകൂട്ട്), വി പി സുഹറ, അഡ്വ പി എം ആതിര എന്നിവർ വിഷയത്തിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ  സബീന ബീഗം, കമ്മിഷൻ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, കമ്മിഷൻ ലോ ഓഫീസർ കെ ചന്ദ്രശോഭ എന്നിവർ പങ്കെടുത്തു. വനിത കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ സ്വാഗതവും മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എന്തെ ഈ ടോള്‍ ബൂത്ത് പൊളിച്ചു നീക്കാത്തത്???

Next Story

ഖാദി ഓണം മേള ആഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെ

Latest from Local News

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു

ട്രെയിനിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും

മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. പ്രവേശനനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്