വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ ജങ്ങൾക്കായി തുറന്നു കൊടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ബൈപാസിൽ വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയ പാത 66ൽ ചേരുന്ന വേങ്ങേരി ജംഗ്ഷനിൽ നിർമിക്കുന്ന മേൽപ്പാലം സെപ്റ്റബർ ആദ്യവാരത്തോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേൽപ്പാലത്തിൻ്റെ പ്രവൃത്തി പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട്- ബാലുശ്ശേരി പിഡബ്ല്യുഡി റോഡിൻ്റെ ഭാവി വികസനം മുന്നിൽക്കണ്ട് വേങ്ങേരി ജംഗ്ഷനിൽ 45 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിൻ്റെ വലതു ഭാഗത്തിൻ്റെ നിർമാണം 2023-ൽ തന്നെ പൂർത്തിയായി. എന്നാൽ ഇടതുവശത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്ന സമയത്ത് ഈ ഭാഗത്ത് കൂടി ഒരു പൈപ്പ് ലൈൻ കടന്നു പോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രവർത്തികൾ കൂടി പൂർത്തീകരിച്ചാണ് പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച പോലെ അടുത്തവർഷം അവസാനത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത 66 ൻ്റെ വികസനം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും പൊതുമരാമത്തെ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും കൈകോർത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ദേശീയപാത യാഥാർത്ഥ്യമാക്കുന്നതിൽ ജനങ്ങളുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു

ദേശീയപാത വികസനം നടക്കുന്നത് കാരണം പലയിടങ്ങളിലും ഗ്രാമീണ റോഡുകളിലൂടെ ഉൾപ്പെടെ പതാഗതം തിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. ഇതോടൊപ്പം മഴ കൂടിയായതോടെ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ടെന്നും മഴ കുറയുന്ന മുറയ്ക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കരാർ കമ്പനി ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് മോഷണം പോയി

Next Story

റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം കാലിക്കറ്റ് ഓർഫനേജ് ഐ . ടി .ഇ ,കൊളത്തറ ജേതാക്കളായി

Latest from Main News

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലയിൽ 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസ്സിന്

തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ

നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ബാലുശ്ശേരി വികസന സദസ്സ്

മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി