വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ ജങ്ങൾക്കായി തുറന്നു കൊടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ബൈപാസിൽ വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയ പാത 66ൽ ചേരുന്ന വേങ്ങേരി ജംഗ്ഷനിൽ നിർമിക്കുന്ന മേൽപ്പാലം സെപ്റ്റബർ ആദ്യവാരത്തോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേൽപ്പാലത്തിൻ്റെ പ്രവൃത്തി പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട്- ബാലുശ്ശേരി പിഡബ്ല്യുഡി റോഡിൻ്റെ ഭാവി വികസനം മുന്നിൽക്കണ്ട് വേങ്ങേരി ജംഗ്ഷനിൽ 45 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിൻ്റെ വലതു ഭാഗത്തിൻ്റെ നിർമാണം 2023-ൽ തന്നെ പൂർത്തിയായി. എന്നാൽ ഇടതുവശത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്ന സമയത്ത് ഈ ഭാഗത്ത് കൂടി ഒരു പൈപ്പ് ലൈൻ കടന്നു പോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രവർത്തികൾ കൂടി പൂർത്തീകരിച്ചാണ് പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച പോലെ അടുത്തവർഷം അവസാനത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത 66 ൻ്റെ വികസനം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും പൊതുമരാമത്തെ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും കൈകോർത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ദേശീയപാത യാഥാർത്ഥ്യമാക്കുന്നതിൽ ജനങ്ങളുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു

ദേശീയപാത വികസനം നടക്കുന്നത് കാരണം പലയിടങ്ങളിലും ഗ്രാമീണ റോഡുകളിലൂടെ ഉൾപ്പെടെ പതാഗതം തിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. ഇതോടൊപ്പം മഴ കൂടിയായതോടെ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ടെന്നും മഴ കുറയുന്ന മുറയ്ക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കരാർ കമ്പനി ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് മോഷണം പോയി

Next Story

റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം കാലിക്കറ്റ് ഓർഫനേജ് ഐ . ടി .ഇ ,കൊളത്തറ ജേതാക്കളായി

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ