ആഗസ്റ്റ് 23: മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന യാതൊരു അംഗീകാരവും ലഭിക്കാതെപോയ നിരൂപകൻ വക്കം അബ്ദുൾ ഖാദർ ഓർമ്മദിനം

ആഗസ്റ്റ് 23: മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന യാതൊരു അംഗീകാരവും ലഭിക്കാതെപോയ നിരൂപകൻ വക്കം അബ്ദുൾ ഖാദർ ഓർമ്മദിനം.

‘സ്വദേശാഭിമാനി’ പത്രാധിപരും കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽനിന്ന് ഉയർന്നുവന്ന സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും ശ്രീനാരയണഗുരുവിൻ്റെ സുഹൃത്തും നവോത്ഥാന നായകനും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൾ ഖാദർ മൗലവിയുടെ മകനാണ് വക്കം അബ്ദുൾ ഖാദർ.

പുരോഗമനവാദിയായ അദ്ദേഹം സ്വന്തം ഭാര്യ അബ്ദുൾഖാദർ എന്ന പേര് തന്നെ വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തികച്ചും യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച അവർ അത് തയ്യാറാകാതിരുന്നതിനാൽ അദ്ദേഹം മകന് ആ പേര് തന്നെയിട്ട് ഭാര്യയെ കൊണ്ട് വിളിപ്പിച്ചതാണ് അബ്ദുൾ ഖാദർ മൗലവിയുടെ മകൻ അബ്ദുൾ ഖാദർ തന്നെയാകാനുള്ള കാരണം.

യഥാർത്ഥത്തിൽ മലയാള സാഹിത്യചരിത്രത്തിലെ ഒഴിവാക്കാനാകാത്ത നിരൂപകനും പത്രപ്രവർത്തകനുമാണ് വക്കം അബ്ദുൾ ഖാദർ (1912 – 1976). ചങ്ങമ്പുഴയെയും ജി.ശങ്കരക്കുറുപ്പിനെ പോലുള്ള നവോത്ഥാന കവികൾ ഇന്ന് നാം കേൾക്കുന്നതുപോലെ മഹാപ്രശസ്തരാകുന്നതിനും കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങി മലയാളത്തിലെ അത്യപൂർവ നിരുപകശോഭകൾ രാഷ്ട്രീയവും കലകളും ആധുനിക ഫ്രഞ്ചു സാഹിത്യചിന്തകൾ പോലും പഠിച്ചറിഞ്ഞത് വക്കത്തിൽ നിന്നാണ്.

ബർണാഡ് ഷാ, സോമർസെറ്റ്മോം തുടങ്ങിയവരുടെ സുപ്രധാന നാടകരചനകൾ മലയാളത്തിൽ മൊഴിമാറ്റം നടത്തിയതും, മലയാളത്തിൽ ആദ്യമായി പേർഷ്യൻ കവിതകൾക്ക് ആമുഖം രചിച്ചതും വക്കം ആണ്. നെടുങ്ങണ്ട ശ്രീനാരായണവിലാസം ഇംഗ്ലീഷ് സ്‌കൂളിൽ ഒമ്പതാംക്ലാസ്സിൽ പഠിപ്പുനിർത്തി.
ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ ഇംഗ്ലീഷ്, തമിഴ്, ജർമൻ, അറബി, സംസ്കൃതം, ഉറുദു, ഹിന്ദി എന്നീ ഭാഷകൾ പഠിച്ച് സാഹിത്യ പ്രവർത്തനങ്ങൾ ആരംഭിച്ചത് സ്വപ്രയത്നം കൊണ്ടുമാത്രമാണ്‌. നന്നായി ചിത്രം വരയ്ക്കുമായിരുന്നു. പല സാഹിത്യകാരന്മാരുടെയും രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്.

വിവിധ ശാസ്ത്രവിഷയങ്ങളെ ആധാരമാക്കി മലയാളത്തിലുണ്ടായ വിജ്ഞാന ഗ്രന്ഥങ്ങളിൽ പ്രഥമസ്ഥാനമുള്ള ‘വിചാരവേദി’യാണ് അബ്ദുൾ ഖാദറിന്റെ ആദ്യ കൃതി. വിമർശവും വിമർശകന്മാരും, പ്രതിഭാശാലികൾ, മനുഷ്യാവകാശങ്ങൾ, അതുല്യനായ മനുഷ്യൻ, സാഹിത്യരൂപകങ്ങൾ, കവിതാസമാഹാരമായ രാഗവീചി, ജീവചരിത്ര രചനകളായ മഹാമനീഷികൾ, തേജസികൾ, തൂലികാചിത്രങ്ങൾ, ചിത്രദർശിനി, ചിത്രമണ്ഡലം എന്നിവയാണ് മുഖ്യ കൃതികൾ. ദക്ഷിണ ഭാരതി, പ്രകാശം വാരിക, മാപ്പിള റിവ്യു, പ്രഭാതം, അൽഅമീൻ, പ്രതിധ്വനി, സ്വന്തം മാസികയായ സുബോധിനി, തൂലിക എന്നിവയുടെ പത്രാധിപരായിരുന്നു.

1968-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോൾ അതിന്റെ ഗവേണിങ് ബോർഡിലും കുറച്ചു കാലം സാഹിത്യ അക്കാദമിയിലും സർവവിജ്ഞാനകോശത്തിന് ഉപദേശക സമിതിയിലും അംഗമായിരുന്നു. മലയാള സാഹിത്യ ലോകത്ത് എല്ലാ മേഖലയിലും കൈവച്ച വക്കം അബ്ദുൾ ഖാദർ 1976 ഓഗസ്റ്റ് 23-ന് അന്തരിച്ചു. പരവൂരിൽ അക്കാലത്ത് മുസ്ലിം പെൺകുട്ടികൾക്കിടയിൽ നിന്നും ആദ്യമായി ഹൈസ്കൂളിൽ പഠിച്ച നബീസാബീവി ആയിരുന്നു ജീവിതപങ്കാളി.

മലയാള സാഹിത്യത്തിൽ ആ മഹാപ്രതിഭ കൈവയ്ക്കാത്ത ഒരു മേഖലയും ഉണ്ടായിട്ടില്ലെങ്കിലും ഒരു ജാതിവാലിൻ്റെ കുറവുകൊണ്ടുമാത്രം പക്ഷെ, മലയാള സാഹിത്യലോകം അദ്ദേഹത്തിന് അർഹിക്കുന്ന യാതൊരു അംഗീകാരവും നൽകിയില്ല.

Leave a Reply

Your email address will not be published.

Previous Story

കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സെപ്റ്റംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Story

ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

Latest from Main News

ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് – മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രിയങ്കരനായ ബി.കെ. തിരുവോത്തിൻ്റെ നിര്യാണം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. വിദ്യാർത്ഥിയായ കാലം തൊട്ട് സോഷ്യലിസ്റ്റ് ആശയക്കാരനും വാഗ്മിയും എഴുത്തുകാരനുമായ

RIFFK ലോകസിനിമാക്കാഴ്ചകളുടെ നാലു ദിനരാത്രങ്ങൾ മേഖല രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

കോഴിക്കോടിന് ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ സമ്മാനിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് (11) കൊടിയിറങ്ങും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറ് മണിക്ക്

രാമായണ പ്രശ്നോത്തരി ഭാഗം – 26

പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു? സുമന്ത്രർ   ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ? ഭരതൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും ‌-മന്ത്രി എ കെ ശശീന്ദ്രൻ ; സ്നേഹഹസ്തം മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന്‌ വനം-വന്യജീവി വകുപ്പ് മന്ത്രി