ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ കേരള സർവകലാശാല ആപ്പ് നിർമിക്കാനൊരുങ്ങുന്നു

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ കേരള സർവകലാശാല ആപ്പ് നിർമിക്കാനൊരുങ്ങുന്നു. മണ്ണിന്റെ കട്ടിയും പ്രദേശത്തിന്റെ നിരപ്പും അളന്ന് എത്രത്തോളം മഴ പെയ്താലാണ് ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ സഹായിക്കുന്ന ആപ്പാണ് നിർമിക്കാനൊരുങ്ങുന്നത്. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻകുമാറിന്റെ നിർദേശത്താലാണ് ആപ്പ് നിർമിക്കാൻ ഒരുങ്ങുന്നത്.

മുൻകാലങ്ങളിലെ ഉരുൾപൊട്ടലുകൾ വിലയിരുത്തി എത്രത്തോളം മഴയുണ്ടാകുമ്പോഴാണ് ഉരുൾപൊട്ടലുണ്ടാകുന്നത് എന്ന് വിലയിരുത്തും. അതിനു ശേഷം സാധ്യതയുള്ള പ്രദേശങ്ങളിലെ മഴയുടെ അളവ് കണക്കാക്കുകയും ഇതിലൂടെ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുകയും ചെയ്യും. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്‌താൽ അത് ഉരുൾപ്പൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ള മേഖലകളിലെ മഴ ഉരുൾപൊട്ടൽ സാധ്യതയുള്ള മഴയുടെ നാലിലൊന്നാകുമ്പോൾ ആപ്പ് യെല്ലോ അലർട്ട് നൽകും, തുടർന്ന് മഴയുടെ അളവ് കൂടുന്നതിനനുസരിച്ച് ഓറഞ്ച് അലർട്ടും റെഡ് അലർട്ടും നൽകും.

മുന്നറിയിപ്പ് നൽകുന്ന സാഹചര്യങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഉണ്ടാകണമെന്ന് നിർബന്ധമില്ല. എന്നാൽ മഴയുടെ അളവിനനുസരിച്ച് മുന്നറിയിപ്പുകൾ നൽകാനാകും എന്നതാണ് പ്രത്യേകത. ഉരുൾപൊട്ടൽ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് അപകടമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കുക എന്നതാണ് ആപ്പ് നിർമാണത്തിന്റെ അടുത്ത ഘട്ടമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ സെപ്തംബർ എട്ട് മുതൽ സ്വർണ്ണപ്രശ്നം നടക്കും

Next Story

കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി പെൺകുട്ടിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്

Latest from Main News

അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്നയുടെ സംരംഭകയാത്ര

അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം

മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം , ലക്ഷ്യത്തിലെത്തിക്കുവാന്‍ യോജിച്ച ശ്രമം തുടരും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് മൂന്ന്) വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. പാലക്കാട് -എറണാകുളം മെമു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

രാമായണ പ്രശ്നോത്തരി – 18

നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ   ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം