അത്തോളിയിൽ കാലടയാളം പുലിയുടെതല്ലന്ന് ഫോറസ്റ്റ് ; ആർ .ആർ .ടി – ഫോറസ്റ്റ് സംഘം ചിമ്മമലയിൽ തിരച്ചിൽ നടത്തി

അത്തോളി: ഹെൽത്ത് സെൻ്ററിന് വടക്ക് ഭാഗത്ത് വേളൂരിൽ ഒരു വീടിന് സമീപം വീട്ടമ്മ പുലിയെ കണ്ടെന്ന സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കക്കയം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്ത് .പുലിയുടെ കാലടയാളമാണെന്ന് സംശയിച്ച് മാർക്ക് ചെയ്ത സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. പട്ടിയുടെ കാലിന്റെ താണ് അടയാളുമെന്നാണ് നിഗമനം.
പുലിയെപ്പോലെയുള്ള ജീവിയെ കണ്ടതായി മണ്ണങ്കണ്ടി വിലാസിനി ഫോറസ്റ്റ് അധികൃതരോട് പറഞ്ഞു.ആർ .ആർ . ടി സംഘവും ഫോറസ്റ്റും ഒരു മണിക്കൂർ സമയം ചിമ്മ മലയിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ല.
വെറ്റിനറി സർജൻ ഡോ. അരുൺ സത്യൻ ,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. ബഷീർ , പി .ഗണേശൻ , ഫോറസ്റ്റ് വാച്ചർ
കെ .പി .ലിബേഷ് , കോഴിക്കോട് ആർ .ടി .ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ .ഷാജീവ് , എസ് .എഫ് . ഒ വി . പ്രജീഷ് , റസ്ക്യൂ ജീവനക്കാരായ അബ്ദുൽ കരീം , ഷബീർ , ഫോറസ്റ്റ് ഡ്രൈവർ എം. കെ ദിനൂപ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അത്തോളി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി പി ബാലകൃഷ്ണനും ഏതാനും നാട്ടുകാരും ഒപ്പം ഉണ്ടായിരുന്നു.ഞായറാഴ്ച വൈകിട്ട് ഏഴരയോട ഹെൽത്ത് സെൻ്ററിന് സമീപത്തെ വീട്ടിനടുത്താണ് പട്ടിയേക്കാൾ വലുപ്പമുള്ള പുള്ളികളുള്ള ജീവിയെ കണ്ടതായി പരിസരവാസികൾ പറഞ്ഞത്.തുടർന്ന് വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി.വിവരം അറിഞ്ഞ് അത്തോളി പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അഡ്വക്കറ്റ് ഇ രാജഗോപാലൻ നായരെ അനുസ്മരിച്ചു

Next Story

മൂടാടിയിൽ ഫയൽ അദാലത്ത്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്