തങ്കമല ക്വാറിയിലെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു


കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളുടെ ജീവന് ഭീഷണിയായ തങ്കമല ക്വാറിയിലെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. സി.പി.എം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്വാറിക്കെതിരെ നടത്തുന്ന റിലേ നിരാഹാര സമരം നാലാം നാളിലേക്ക് എത്തി.
ക്വാറി ഖനനത്തിന് സ്റ്റേറ്റ് ലെവല്‍ എന്‍വയര്‍മെന്റ് ഇന്‍പാക്റ്റ് അസസ്മെന്റ് അതോറിറ്റി നല്‍കിയ അനുമതിയില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് ഖനനം നടത്തുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി.

പാറ ഖനനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തിന്റെ തൊട്ടു മുകള്‍ ഭാഗത്തായി വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കയാണ്. ഇത് കാരണം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. ക്വാറിയില്‍ നിന്നുളള മലിനജലം തങ്കമലയുടെ താഴ് വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കിലോമീറ്ററുകളോളം വിസ്തൃതിയില്‍ കുടിവെള്ളവും മലിനമാകുന്നു. സ്‌ഫോടനത്തിന്റെ ആഘാതം കാരണം പരിസരത്തുള്ള വീടുകള്‍ക്ക് നാശം സംഭവിക്കുന്നു. ഖനനാനുമതിയില്‍ നിര്‍ദേശിച്ച വ്യവസ്ഥകളുടെ ലംഘനം കാരണം ക്വാറിയുടെ പരിസരപ്രദേശത്ത് ജനവാസം സാധ്യമല്ലാതാക്കിയിരിക്കയാണ്. അതിനാല്‍ പാറഖനനത്തിന് നല്‍കിയ അനുമതി ഉടന്‍ പിന്‍വലിക്കുന്നതിനും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം സമരം.

തങ്കമലയോര സംരക്ഷണ സമിതി കണ്‍വീനറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടറോട് എന്‍വയോണ്‍മെന്റെല്‍ ക്ലിയറന്‍സില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘനം സംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. ക്വാറിയുടെ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. ക്വാറിയില്‍ രൂപപ്പെട്ട വന്‍ഗര്‍ത്തം മണ്ണിട്ട് നികത്തുന്നതിനുള്ള യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് സമരസമിതി ചെയര്‍മാന്‍ വി.ഹമീദ് കണ്‍വീനര്‍ പി.കെ.ബാബു എന്നിവര്‍ പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തിയിരുന്നു.ഓഗസ്റ്റ് 15 മുതല്‍ ക്വാറി പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങി. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ റിലേ നിരാഹാര സമര പന്തലില്‍ എത്തി . കഴിഞ്ഞ ദിവസം കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല,തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് എന്നിവര്‍ റിലേ നിരാഹാര സമരത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78-ാമത്  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Next Story

കൊയിലാണ്ടിയിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സദസ്സ് സംഘടിപ്പിക്കും

Latest from Local News

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

യൂത്ത് ലീഗ് ‘ബ്ലഡ് കെയർ’ രക്തദാന ക്യാമ്പയിന് കൊയിലാണ്ടിയിൽ തുടക്കമായി

കൊയിലാണ്ടി: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയർ സംവിധാനത്തിന്റെ ഭാഗമായുള്ള രക്തദാന ക്യാമ്പയിന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തുടക്കമായി. കൊയിലാണ്ടി

സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന ജയചന്ദ്രൻ സ്മൃതി ‘ഗാനസന്ധ്യ’ നാളെ (25-2-25)

അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ അയവിറക്കി കുറ്റ്യാടിയിൽ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന സംഗീത പരിപാടി

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ‘സർഗായനം 2025’, വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ‘സർഗായനം 2025’, വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി