കുന്ന്യോറമല നിവാസികൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ

കൊയിലാണ്ടി  കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച ഇരുപതോളം കുടുംബങ്ങൾ ഇപ്പോഴും കൊല്ലം ഗുരുദേവാ കോളേജിലെ ദുരിതാശ്വാസക്യാമ്പിൽ. മുപ്പതോളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചിരുന്നത്.

ഇതിൽ ഏതാനും പേർ വീട്ടിലും ക്യാമ്പിലുമായി കഴിയുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിന് കുത്തനെ കുന്നിടിച്ച കുന്ന്യോറമല യിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. മഴ കനക്കുന്നതോടെ വീണ്ടും മണ്ണിടിയുമെന്നാണ് ഇവരുടെ ഭീതി. ജൂലായ് 30 മുതലാണ് ഗുരുദേവ കോളേജിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങിയത്. പല സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ക്യാമ്പ് നടത്തിക്കൊണ്ടു പോകുന്നതെന്ന് നഗരസഭാ കൗൺസിലർ കെ.എം. സുമതി പറഞ്ഞു.

കുന്ന്യോറമലയിൽ അപകടഭീഷണി നിലനിൽക്കുന്ന സ്ഥലം ദേശീയപാതാ അധികൃതർ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ചില നടപടികൾ തുടങ്ങിയതായാണ് വിവരം. സ്ഥലം ഏറ്റെടുക്കുന്നതോടെ ഇവിടെ താമസിക്കുന്നവർ പുതിയ വീട് ലഭിക്കുന്നതുവരെ വാടക വീടുകളിലേക്ക് താമസം മാറേണ്ടി വരും.

Leave a Reply

Your email address will not be published.

Previous Story

ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ (BPPC) സമാഹരിച്ച വയനാട് ദുരിതാശ്വാസ കലക്ഷൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി

Next Story

ക്ഷേത്രങ്ങളിലെ കവർച്ച – പോലീസ് പ്രതികളോടൊപ്പം തെളിവെടുപ്പ് നടത്തി

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,