കാഫിർ പ്രയോഗത്തിലെ സത്യം വ്യക്തമായതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി.

/

വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന  പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കാഫിർ പ്രയോഗത്തിലെ സത്യം വ്യക്തമായതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി. ഇത്തരം ഒരു പ്രവർത്തി ചെയ്തിട്ടില്ലെന്നും ചെയ്യിപ്പിച്ചിട്ടില്ലെന്നും അന്ന് തന്നെ പലയാവർത്തി പറഞ്ഞതാണ്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. സി പി എമ്മിലെ പ്രമുഖ നേതാക്കൾ പോലും തെരഞ്ഞെടുപ്പ് ആയുധമായി ഇത് പ്രയോഗിച്ചിരുന്നു.

വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം  ചെയ്യില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

സ്ക്രീൻഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോർട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ പൊലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ് അപ് ഗ്രൂപ്പുകളിൽ  നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോർട്ട് എത്തിയത് എന്നാണ് കണ്ടെത്തൽ.

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഘട്ടം വന്നപ്പോഴാണ് ഇത്തരം ഒന്ന് തനിക്ക് നേരെ പ്രയോഗിച്ചതെന്നും ഇതൊക്കെ നേരത്തെ മനസ്സിലായിരുന്നതുകൊണ്ട് തന്നെ ഇപ്പോൾ അമിതമായ ആഹ്ലാദം ഒന്നും ഇല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഏതു മാർഗവും സ്വീകരിക്കുന്ന രീതിയാണ് സി പി എമ്മിന്റേത്. പോരാളിമാരുടെ പങ്ക് പുറത്തു വന്നതിൽ സന്തോഷം. എന്നാൽ ഈ പ്രയോഗം നടത്തിയവരെ പാർട്ടി തള്ളി പറയുകയാണ്. എന്നാൽ പല പ്രമുഖരും ഈ പോസ്റ്റ് ഷെയർ ചെയ്തവരാണ്. മറ്റു പാർട്ടിയിലെ ആരെങ്കിലുമായിരുന്നെങ്കിൽ പോലീസ് ഇങ്ങനെ ആകുമോ പ്രതികരിക്കുക എന്നും ഷാഫി ചോദിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

തുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി നിര്യാതനായി

Next Story

പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സ്വർണ്ണപ്രശ്നം നടത്തും

Latest from Local News

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

  നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനം ചങ്ങരോത്ത് പഞ്ചായത്ത്‌ തല ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത്

ലഹരി മാഫിയകളെ തകർക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തണം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വനിതാവേദി ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ

സാമൂഹ്യ അസ്ഥിരതയ്ക്കും, കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന, വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്സ്സ് പ്രതിഷേധം

  തിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ

ചേമഞ്ചേരിയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ) അന്തരിച്ചു

ചേമഞ്ചേരിയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ -73) അന്തരിച്ചു.  കൂത്താളി ഭൂസമരം ഉൾപ്പെടെ പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളിലെ