പുതിയങ്ങാടി- ഉള്ള്യേരി -കുറ്റ്യാടി റോഡ് പുനരുദ്ധാരണ പ്രവൃത്തി 16 ന് തുടങ്ങും

പുതിയങ്ങാടി- ഉള്ള്യേരി -കുറ്റ്യാടി റോഡിൽ ജല അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായാലും ഇല്ലെങ്കിലും ആഗസ്റ്റ് 16 മുതൽ ഉപരിതല പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോഡ്(കെ ആർ എഫ് ബി) അറിയിച്ചു.

നിലവിൽ ഈ റോഡ് വാട്ടർ അതോറിറ്റിയുടെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ 2024 ജനുവരിയിൽ കൈമാറിയതാണ്. ഈ പ്രവർത്തന കാലയളവിൽ റോഡ് ഗതാഗത യോഗ്യമാക്കി നിലനിർത്തുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാട്ടർ അതോറിറ്റിക്കാണ്. ജൽ ജീവൻ മിഷൻ പ്രവൃത്തികൾക്ക് വേണ്ടി മുറിച്ച ശേഷം ശരിയായ രീതിയിൽ പുനരുദ്ധാരണം നടത്തി കരാർ പ്രകാരമുള്ള കാലാവധിയായ 2024 ഏപ്രിൽ 30ന് മുമ്പ് തിരിച്ചു ഏൽപ്പിക്കണമെന്ന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാലാവധിക്കുള്ളിൽ കരാർ പൂർത്തിയാക്കാൻ വാട്ടർ അതോറിറ്റിക്ക് സാധിച്ചില്ല.

നിലവിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട സ്ഥലത്ത് ശരിയായ രീതിയിൽ പുനരുദ്ധാരണം നടത്തണമെന്ന് വാട്ടർ അതോറിറ്റിക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ജൂൺ 29ന് മുമ്പായി റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കത്ത് മുഖാന്തരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായപ്പോൾ അപകടങ്ങൾ മുൻകൂട്ടി കണ്ടു റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിറ്റിയോട് ജില്ലാ കലക്ടർ അധ്യക്ഷനായ യോഗം നിർദ്ദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ താൽക്കാലിക കുഴികൾ അടയ്ക്കൽ നടക്കുന്നുണ്ട്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിൻ്റെ സമ്പൂർണ്ണ പരിഷ്കരണത്തിന് 82.36 കോടി രൂപ കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളതാണ്. ഇതിൽ 24.50 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ്. പാവങ്ങാട് മുതൽ ഉള്ളിയേരി വരെ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. പുറക്കാട്ടിരി മുതൽ ഉള്ളിയേരി വരെ എൽ എ തഹസിൽദാരുമായി സംയുക്ത പരിശോധന നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്ന വേളയിൽ നിലവിലെ റോഡ് ഗതാഗത യോഗ്യമാക്കി നിർത്തുന്നതിന് 4.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ വികെ റോഡ് മുതൽ ഉള്ളിയേരി വരെ ഉപരിതലം ഗതാഗത യോഗ്യമാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെൻഡർ നൽകി കരാറുകാരനുമായി എഗ്രിമെൻറ് വെക്കുകയും ചെയ്തതാണ്. കരാർ പ്രകാരം 2023 ആഗസ്റ്റ് പത്തിന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. ആ സമയത്താണ് വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പ്രവൃത്തിക്ക് അനുമതി നൽകേണ്ടി വന്നത്.

Leave a Reply

Your email address will not be published.

Previous Story

അങ്കണവാടി ഹെൽപ്പർ ഒഴിവ്

Next Story

ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Latest from Main News

പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി

ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌ മേളയിൽ 12.09 കോടി

‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

കരുതലിന്റെ ബദൽ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. https://sannadhasena.kerala.gov.in/volunteerregistration എന്ന

സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽ വെച്ച് ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കെ. പി ദേവിക

സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകൾക്ക് കാതോർത്ത് നിന്ന ദൃശ്യങ്ങൾ സോഷ്യൽ