പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്ര പരസ്യം നിർബന്ധം

പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻസാഹു രാജ്യസഭയെ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഭവന നിർമ്മാണ സഹായമാണ് പ്രധാനമന്ത്രി ആവാസ് യോജന. ചേരി പുനർവികസനത്തിന് ഒരു ലക്ഷം രൂപയും സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കൾക്ക് 1.5 ലക്ഷം രൂപയും വീട് വെക്കാൻ വായ്പയെടുക്കുന്നവർക്ക് സബ്‌സിഡിയായി 2.67 ലക്ഷം രൂപയും ഉൾപ്പെടുന്നതാണ് സഹായം.

കേന്ദ്ര സഹായത്തോടെ പൂർത്തീകരിച്ച വീടുകളില്‍ പ്രത്യേക ലോഗോ പ്രദർശിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വിവേചനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിഎംഎവൈ അർബൻ, റൂറൽ സ്കീമുകൾ ഉൾപ്പെടുന്ന രണ്ട് പദ്ധതികളെ ലൈഫ് മിഷൻ എന്ന പേരിൽ സംസ്ഥാന സർക്കാർ ഒറ്റ ഭവന പദ്ധതി ആരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ 72,000 രൂപയും സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയുമാണ് ലൈഫ് മിഷൻ പദ്ധതിയിൽ സഹായം ലഭിക്കുക. വീടുകൾ ബ്രാൻഡ് ചെയ്തില്ലെങ്കിൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിന്നതോടെ, കേരളം ബ്രാൻഡിംഗ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചു. ഫണ്ട് ലഭിച്ചതിന് ശേഷം സംസ്ഥാന സർക്കാർ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരകം പുന:സ്ഥാപിക്കണം ബഹുജന കൂട്ടായ്മ 19ന്

Next Story

കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുത്തൻ പദ്ധതികളുമായി സര്‍ക്കാര്‍

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 17

രാവണൻ ഭരിച്ചിരുന്ന ലങ്ക സ്ഥിതി ചെയ്തിരുന്നത് ഏതു പർവ്വതത്തിന്റെ മുകളിലാണെന്നാണ് പറയപ്പെടുന്നത്? ത്രികുടപർവ്വതം   ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിഞ്ഞുവീഴ്ത്തിയ സ്ഥലത്തിന്റെ

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ഇൻകംടാക്സ് റെയ്ഡിൽ 1000 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ്.  നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ പത്ത്

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അൻസിലിൻ്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം