പരീക്ഷകൾ ഏപ്രിലിൽ നടത്തുന്ന കാര്യം ആലോചിക്കണം; ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ

പരീക്ഷകളുടെ പേരിൽ സ്‌കൂൾ പ്രവർത്തി ദിനങ്ങൾ നഷ്ടമാകുന്നുവെന്നും അതിനാൽ പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ‘മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം’ എന്ന പേരിലുള്ള റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും അതിലെ ഉള്ളടക്കങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണം. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷകൾ നടത്തണം. പത്താം ക്ലാസ്, പ്ളസ് ടു വിദ്യാർത്ഥികളെ ഇടകലർത്തി പരീക്ഷ ക്രമീകരിച്ച് പരീക്ഷാദിനങ്ങൾ കുറയ്ക്കണമെന്നും ശുപാർശയിലുണ്ട്.

വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടാത്ത ഏതൊരു അവധിക്കും പകരം പഠനദിനം ഉറപ്പാക്കണം. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി തുടങ്ങിയവ പ്രവർത്തി ദിനങ്ങളായി പരിഗണിക്കാം. ഈ ദിനങ്ങളുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ നടത്താമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഹയർ സെക്കൻഡറിയിൽ അഴിച്ചുപണി നടത്തണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പ്ളസ് വൺ, പ്ളസ് ടു ക്ലാസുകളിൽ നിലവിൽ 65 കുട്ടികളെവരെയാണ് പ്രവേശിപ്പിക്കുന്നത്. ഇത് ശരിയല്ലെന്ന് റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. ഒരു ക്ലാസ്സിൽ 50 കുട്ടികൾവരെ മതിയെന്നത് പാലിക്കപ്പെടുന്നില്ല. ഹയർ സെക്കൻഡറി ക്ലാസുകളിൽ 45 കുട്ടികൾ മതിയെന്നാണ് സമിതിയുടെ ശുപാർശ. ഇപ്പോഴുള്ള 65 കുട്ടികൾ എന്ന രീതി ഘട്ടംഘട്ടമായി കുറയ്ക്കണം. നിലവിലെ നാലുകോർ വിഷയങ്ങൾ മൂന്നാക്കി പഠനഭാരം കുറയ്ക്കാമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

Next Story

എക്സ്പോ 24ലും, വസ്ത്രവ്യാപാരി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും 13ാം തിയ്യതി വൈകീട്ട് 4 മണി മുതൽ കടകളടച്ചിടും

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ