നടേരി ശ്രീ ലക്ഷ്മിനരസിംഹമൂർത്തിക്ഷേത്രത്തിൽ ഇല്ലംനിറ

കൊയിലാണ്ടി : മുത്താമ്പി- വൈദ്യരങ്ങാടി നടേരി ശ്രീ ലക്ഷ്മിനരസിംഹമൂർത്തിക്ഷേത്രത്തിൽ ആഗസ്ത് 11 ന് ഇല്ലംനിറ ആചരിക്കും. ഒരു പ്രദേശത്തിൻ്റെ കാർഷികാഭിവൃദ്ധിക്കായുള്ള ചടങ്ങാണ് ഇല്ലംനിറയെന്നത്. പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും കാർഷിക മേഖലയിലെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ആചരമായാണ് ഇല്ലംനിറ സംഘടിപ്പിക്കുന്നത്.

വയലേലകളിൽ നിന്നും കൊയ്തെടുത്ത നെൽക്കതിരുകൾ വൈഷ്ണാവചാരപ്രകാരം ക്ഷേത്രമണ്ഡപത്തിൽ പ്രത്യേകം പൂജിക്കുന്നു. മഹാവിഷ്ണുവിൻ്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം വരുത്തി പൂജക്ക് ശേഷം ഈ നെൽക്കതിർ ക്ഷേത്രശ്രീകോവിലിൽ സ്ഥാപിക്കും. വിശ്വാസികൾ ഇത് വീടുകളിൽ അടുത്ത ഇല്ലംനിറ വരെ സൂക്ഷിച്ച് വെക്കും. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി എൻ എസ് വിഷ്ണു നമ്പൂതിരിയും നേതൃത്വം നൽകും.

Leave a Reply

Your email address will not be published.

Previous Story

വിദേശ മരുന്നുകള്‍ക്ക് വീണ്ടും ക്ലിനിക്കല്‍ ട്രയല്‍ വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി

Next Story

വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു; ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല

Latest from Local News

നന്തി കിഴൂർ റോഡ് അടക്കരുത്; മൂടാടി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പന്തൽ ഉദ്ഘാടനം ചെയ്തു

നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്

നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ