ഹജ്ജിന് പോകുന്ന 65 വയസ്സിന് മുകളിലുള്ളവരുടെ കൂടെ സഹായത്തിന് ബന്ധു നിർബന്ധമാണെന്ന് പുതിയ ഹജ്ജ് നയം

ഹജ്ജിന് പോകുന്ന 65 വയസ്സിന് മുകളിലുള്ളവരുടെ കൂടെ സഹായത്തിന് ബന്ധു നിർബന്ധമാണെന്ന് പുതിയ ഹജ്ജ് നയം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ഹജ്ജ് നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയത്. ഇതുപ്രകാരം 65 വയസ്സിനു മുകളിൽ പ്രായമുള്ള തീർത്ഥാടകരോടൊപ്പം ഒരാൾ കൂടി നിർബന്ധമാണ്. നേരത്തെ ഇത് 70 വയസ്സുള്ളവർക്ക് മതിയായിരുന്നു. 65 വയസ്സിൽ കൂടുതൽ പ്രായമുള്ള മഹറമില്ലാത്ത കാറ്റഗറിയിലുള്ളവർക്കും സഹായത്തിന് ആളു വേണം. അവരുടെ പ്രായം 40നും 60തിനും ഇടയിലായിരിക്കണം.

സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് കോട്ട 30% ആയി പുനഃസ്ഥാപിച്ചതായും ജിദ്ദയിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇത് 20% ആയിരുന്നു. ഇതനുസരിച്ച് ഇന്ത്യൻ ക്വാട്ടയായ ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകരിൽ 52500 ഓളം തീർത്ഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയാണെത്തുക. 150 തീർത്ഥാടകരുടെ സേവനത്തിനായി ഒരു വളണ്ടിയർ എന്ന തോതിലാകും ഇത്തവണ ഖാദിമുൽ ഹുജ്ജാജുമാരെ നിയമിക്കുക. നേരത്തെ ഇത് 200 പേർക്ക് ഒരാൾ എന്ന നിലയിൽ ആയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ

Next Story

അരിക്കുളം കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് അന്തരിച്ചു

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം