കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിക്കി

കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സെലക്ഷന്‍റെ അടിസ്ഥാനത്തിലാണ് നിയമനം. കേരളം നൽകിയ 60 സൂപ്രണ്ട്മാരുടെ ലിസ്റ്റിൽ നിന്നും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥർക്ക് ആണ് നിയമനം. സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ യുപിഎസ് സി അംഗങ്ങൾക്ക് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.

കെ.കെ. മാർക്കോസ്, എ. അബ്ദുൾ റാഷി, പി.സി. സജീവൻ, വി.ജി വിനോദ് കുമാർ, പി.എ. മുഹമ്മദ് ആരിഫ്, എ. ഷാനവാസ്,എസ്. ദേവമനോഹർ, കെ. മുഹമ്മദ് ഷാഫി, ബി. കൃഷ്ണകുമാർ, കെ. സലിം, ടി.കെ സുബ്രഹ്മണ്യൻ, കെ.വി മഹേഷ്ദാസ്, കെ.കെ മൊയ്തീൻ കുട്ടി , എസ്. ആർ. ജ്യോതിഷ് കുമാർ, വി.ഡി. വിജയൻ, പി. വാഹിദ് , എം.പി മോഹനചന്ദ്രൻ നായർ എന്നിവർക്കാണ് ഐ.പി.എസ് ലഭിച്ചത്.
ഇവരിൽ ബഹുഭൂരിപക്ഷം പേരും വിരമിച്ചു കഴിഞ്ഞു. ഇവർ ഇന്ന് ചീഫ് സെക്രട്ടറി മുമ്പാകെ റിപ്പോർട്ട് ചെയ്യും. അതോടെ ഇവർ സംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥരാവും. അതിനു ശേഷമാവും ഇവർക്ക് നിയമനം ലഭിക്കുക.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കടിച്ചു

Next Story

സോളാര്‍ വൈദ്യുതി ഉപയോക്താക്കളില്‍നിന്ന് ഈടാക്കിയ തുക തിരികെ നല്‍കും

Latest from Main News

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി. രാവിലെ എട്ട് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്‌സി ഐറിന

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ

കോഴിക്കോട് രാമനാട്ടുകര – വെങ്ങളം ആറുവരിപ്പാത ഈ മാസം അവസാനത്തോടെ പൂർണമായും ഗതാഗതത്തിനു തുറക്കും

കോഴിക്കോട് രാമനാട്ടുകര – വെങ്ങളം ആറുവരിപ്പാത ഈ മാസം അവസാനത്തോടെ പൂർണമായും ഗതാഗതത്തിനു തുറക്കും. ഒപ്പം സർവീസ് റോഡിലും ഗതാഗത സൗകര്യം

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

ബലി പെരുന്നാളിന് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച് വിമാന കമ്പനികൾ കൊള്ളയടി തുടരുന്നു.  പ്രവാസി കുടുംബങ്ങൾ ഏറെയുള്ള സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമാണ്