സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു. ഇത് വടക്കേ മലബാറില്‍ സ്ഥാപിക്കാനാണ് ധാരണ. കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി.) സംസ്ഥാനത്തിന് അനുവദിക്കുന്ന രണ്ടാമത്തെ റഡാറാണിത്. നിലവില്‍ കൊച്ചിയില്‍ കാലാവസ്ഥാവകുപ്പിന്റെ കീഴിലും തിരുവനന്തപുരം തുമ്പയില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ കീഴിലുമായി രണ്ടെണ്ണമുണ്ട്.

ഇവ കൊണ്ടു മാത്രം 14 ജില്ലകളിലെയും കാലാവസ്ഥാനിരീക്ഷണം കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നില്ല. വടക്കന്‍ ജില്ലകളിലാണ് പ്രയാസം കൂടുതല്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളാണ് റഡാര്‍ സ്ഥാപിക്കാനായി പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലങ്ങളില്‍ പശ്ചിമഘട്ട മലനിരകള്‍ നിഴല്‍ വീഴ്ത്തുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത് റഡാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ പരിഗണിക്കുന്നത്. ഏഴുവര്‍ഷത്തെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറോടെ ആറുകോടി രൂപ മുടക്കിയാണ് പുതിയ റഡാര്‍ സ്ഥാപിക്കുന്നത്.

റഡാര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി ഡോ. നീത കെ. ഗോപാല്‍ അറിയിച്ചു. എവിടെ സ്ഥാപിക്കണം എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. സ്ഥലം തീരുമാനിക്കുന്നതിന് പല സാങ്കേതിക മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ട്. പരമാവധി കവറേജ് ലഭിക്കുന്ന സ്ഥലമായിരിക്കണം. അതിനുവേണ്ടിയുള്ള പഠനങ്ങളും സ്ഥലപരിശോധനയും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

Next Story

വടകര സ്കൂൾ ബസിൽ സ്വകാര്യ ബസിടിച്ച് 13 വിദ്യാർത്ഥികൾക്ക് പരിക്ക്

Latest from Main News

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം

പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്

പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്.  പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി.എസിലെ ഭക്ഷ്യശാലയിലാണ് പുതിയ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ