ജില്ലയില്‍ ഇനി ഏഴ് ക്യാംപുകള്‍ മാത്രം; 311 കുടുംബങ്ങളില്‍ നിന്നായി 870 പേര്‍

ജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ മാത്രം. ആകെ ഏഴ് ക്യാംപുകളാണ് ഈ രണ്ട് താലൂക്കുകളിലായി നിലവിലുള്ളത്. 311 കുടുംബങ്ങളില്‍ നിന്നായി 870 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നുണ്ട്.
മുഴുവന്‍ കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയതോടെ താമരശ്ശേരി താലൂക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക ക്യാംപും ഇന്നലെ ഒഴിവാക്കി. കോഴിക്കോട് താലൂക്കിലെ ക്യാംപുകള്‍ ഞായറാഴ്ച്ച തന്നെ ഒഴിവാക്കിയിരുന്നു.
വടകര താലൂക്കില്‍ ഇന്നലെ ഒരു ക്യാംപ് കൂടി ഒഴിവാക്കി. മരുതോങ്കര പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപാണ് അവസാനിപ്പിച്ചത്. ഇതോടെ വടകര താലൂക്കില്‍ ക്യാംപുകളുടെ എണ്ണം ആറായി. ഇവിടെ 279 കുടുംബങ്ങളില്‍ നിന്നും 753 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാംപാണ് പ്രവര്‍ത്തിക്കുന്നത്. ദുരുദേവ കോളേജിലെ ഈ ക്യാംപില്‍ 32 കുടുംബങ്ങളില്‍ നിന്നുള്ള 40 പുരുഷന്‍മാരും 66 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 117പേരാണ് കഴിയുന്നത്.

Leave a Reply

Your email address will not be published.

Previous Story

മേലൂർ ചെറുവലത്ത് ഭാർഗവി അമ്മ അന്തരിച്ചു

Next Story

ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം; ഇന്ന് സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊർജിത തിരച്ചിൽ

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.