ഡോ. ലവീന മുഹമ്മദ് ; ദുരന്ത ഭൂമിയിലെ മാലാഖ

ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെയെത്തിക്കാനും അവര്‍ക്കുവേണ്ട
ചികിത്സ നല്‍കാനും ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തിയ ആ സ്ത്രീയെ നോക്കി ഇപ്പുറത്തെ കരയിൽ നിന്നിരുന്ന ഒരാൾ പറഞ്ഞു,

“അത് മിംസിലെ ഡോക്ടർ ആണ്..”

സമാനതകളില്ലാത്ത മനോധൈര്യത്തില്‍ ആര്‍ക്കും ചികിത്സ വൈകരുതെന്ന ഒറ്റചിന്തയിലായിരുന്നു ഡോക്ടർ റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്. പരിക്കേറ്റെത്തിയ നിരവധി പേരെയാണ് അവിടെയെത്തി പ്രാഥമിക ചികിത്സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോക്ടർ നേതൃത്വം നൽകി.

ഹൃദയം നുറുങ്ങി പോകുന്ന കാഴ്ചകൾക്കിടക്ക്,
വൈകാരികമായ പിരിമുറുക്കങ്ങൾക്കിടക്ക്,
അവയെ എല്ലാം മറിക്കടന്ന്‌ ഒരു ദുരന്ത മുഖത്ത് സാന്ത്വനമായി നിലയുറപ്പിക്കാൻ കഴിഞ്ഞതിന് പിന്നിൽ,
തൊഴിലിനോട് പുലർത്തുന്ന ആത്മാർത്ഥത മാത്രമല്ല,
മനുഷ്യനോടുള്ള അപാരമായ സ്നേഹമാണ്,
മാനവികതയിലുറച്ച സാമൂഹ്യ ബോധ്യങ്ങളാണ്..!

ഡോക്ടർ ലവീന മുഹമ്മദ്,
കൂരിരുട്ടിലും വെളിച്ചമാവുന്ന നിങ്ങളുടെ ഹൃദയത്തിന് പരിശുദ്ധിയേറേയാണ്.

Leave a Reply

Your email address will not be published.