ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു

ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഭീഷണിയുള്ള ക്യാംപുകള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

വിലങ്ങാട് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്ത് സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടായതായും കൂടുതല്‍ പരിശോധനകള്‍ നടത്തി പ്രദേശത്തിന്റെ പുനരധിവാസത്തിനായി ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വാഴാട് കോളനി, മലയങ്ങാട് കോളനി എന്നിവിടങ്ങളിലും ഉരുള്‍പ്പൊട്ടിയ മഞ്ഞച്ചീളി ഉള്‍പ്പടെയുള്ള പ്രദേശങ്ങളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ട മാത്യൂവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി, കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
എംഎല്‍എ ഇ കെ വിജയന്‍, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, വാര്‍ഡ് മെമ്പര്‍മാരായ ഝാന്‍സി, ശിവറാം എന്നിവര്‍ സന്നിഹിതരായിരുന്നു. എം എല്‍എമാരായ ലിന്റോ ജോസഫും, സച്ചിന്‍ദേവും വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി , നിലവില്‍ 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര്‍

Next Story

കൊയിലാണ്ടി സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പ്,പാര്‍ട്ടി വീപ്പ് ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ബ്ലോക്ക് പ്രസിഡന്റിനെ മാറ്റി,മറ്റ് നേതാക്കള്‍ക്കെതിരെയും നടപടി

Latest from Local News

എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി

ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി.  മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ