കക്കയം ഡാം ഷട്ടർ തുറന്നു;പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം

കൂരാച്ചുണ്ട് : കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. ഡാം വൃഷ്ടിപ്രദേശത്തെ തുടർച്ചയായ കനത്ത മഴയും, ബാണാസുര സാഗറിൽ നിന്നും ടണൽ മുഖേന വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്. ഡാമിൽ നിന്നും കരിയാത്തുംപാറ പുഴയിലേക്കാണ് വെള്ളം ഒഴുക്കുന്നത്. കരിയാത്തുംപാറ,കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും,പുഴയിൽ ഇറങ്ങരുതെന്നും കെ എസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി

Next Story

പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Latest from Local News

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്

ഗ്രാമ പ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം

ശക്തൻ കുളങ്ങരയിൽ കൊയ്ത്തുത്സവം നടത്തി

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിൽ ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരു ഏക്കറയോളം സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച

മൂടാടി  ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച കാലത്ത് നാല് മണിമുതൽ വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിൽ