കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് സര്‍വീസ് വീണ്ടും മുടങ്ങി

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. കയറാന്‍ യാത്രക്കാരില്ലാത്തതിനാൽ കടുത്ത പ്രതിസന്ധി നേരിടുന്ന നവകേരള ബസ് സര്‍വീസ് നിര്‍ത്തിയത് വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണെന്നാണ് വിശദീകരണം. ഈ മാസം രണ്ടു ദിവസം ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് റദ്ദാക്കേണ്ടി വന്ന ബസ് മറ്റ് മിക്ക ദിവസങ്ങളിലും കോഴിക്കോട് നിന്നും ബെംഗളൂരിലേക്ക്  വിരലിണ്ണെവുന്ന യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തിയത്.

മുഖ്യമന്ത്രിയും മറ്റ് മറ്റ് മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്ക്ക് മാത്രമായി വാങ്ങിയ ആഡംബര ബസ് പിന്നീട് എന്തു ചെയ്യുമെന്ന ചര്‍ച്ചയ്ക്കൊടുവില്‍, ഇക്കഴിഞ്ഞ മേയ് മാസം മുതലാണ് ബെംഗളൂരു- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആംരംഭിച്ചത്. ആദ്യ ദിവസം ഫുള്‍ ആയിരുന്നെങ്കിലും പിന്നീട് കയറാന്‍ ആളില്ലാതെയായി. ഈ മാസം ഒമ്പതിന് പതിമൂന്നു പേര്‍ മാത്രമാണ് ബുക്ക് ചെയ്തത്. യാത്രാക്കാരില്ലാത്തതിനാല്‍ മെയ് 10, 11 ദിവസങ്ങളിൽ ബസ് കോഴിക്കോട് ഡിപ്പോയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളിലും വിരലിലെണ്ണാവുന്ന യാത്രക്കാരുമായി നഷ്ടക്കണക്കുമായിട്ടായിരുന്നു യാത്ര.കഴിഞ്ഞ ഒരാഴ്ചയോളമായി ബസ് സര്‍വീസ് നടത്തുന്നില്ല. നിലവില്‍ കോഴിക്കോട് റീജ്യണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസുള്ളത്. അറ്റകുറ്റപ്പണിയുണ്ടെന്നാണ് വിശദീകരണം. ഈ മാസം ഒരു ദിവസം മാത്രമാണ് ചെറിയ ലാഭത്തിനെങ്കിലും ബസ് സര്‍വീസ് നടത്തിയത്. നഷ്ടത്തിലോടുന്നത് കൊണ്ടാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് വിവരം. രാവിലെ നാലരയ്ക്ക് കോഴിക്കോട് നിന്നും ഉച്ചയ്ക്ക് ശേഷം 2.30ന് തിരിച്ചുമായിരുന്നു സര്‍വീസ്.

1256 രൂപയാണ് ഓണ്‍ലൈനായി ബുക്ക് ചെയ്താലുള്ള നിരക്ക്. കൂടിയ നിരക്കും അശാസ്ത്രീയ സമയക്രമീകരണവുമാണ് ബസില്‍ ആളുകള്‍ കയറാതിരിക്കുന്നതിനുള്ള കാരണമായി ജിവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.  ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ബസ് ഇങ്ങനെ വെറുതേ കിടക്കുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമയം മാറ്റണമെന്ന് കോഴിക്കോട് ഡിപ്പോ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോഴിക്കോട് റീജ്യണല്‍ വർക്ക് ഷോപ്പിലുള്ള ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തിൽ ഒരു നിശ്ചയവും ഇല്ല.

Leave a Reply

Your email address will not be published.

Previous Story

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

Next Story

കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയുംആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു

Latest from Main News

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി

തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു – പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ

രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്

കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്.

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്