കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് സര്‍വീസ് വീണ്ടും മുടങ്ങി

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. കയറാന്‍ യാത്രക്കാരില്ലാത്തതിനാൽ കടുത്ത പ്രതിസന്ധി നേരിടുന്ന നവകേരള ബസ് സര്‍വീസ് നിര്‍ത്തിയത് വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണെന്നാണ് വിശദീകരണം. ഈ മാസം രണ്ടു ദിവസം ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് റദ്ദാക്കേണ്ടി വന്ന ബസ് മറ്റ് മിക്ക ദിവസങ്ങളിലും കോഴിക്കോട് നിന്നും ബെംഗളൂരിലേക്ക്  വിരലിണ്ണെവുന്ന യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തിയത്.

മുഖ്യമന്ത്രിയും മറ്റ് മറ്റ് മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്ക്ക് മാത്രമായി വാങ്ങിയ ആഡംബര ബസ് പിന്നീട് എന്തു ചെയ്യുമെന്ന ചര്‍ച്ചയ്ക്കൊടുവില്‍, ഇക്കഴിഞ്ഞ മേയ് മാസം മുതലാണ് ബെംഗളൂരു- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആംരംഭിച്ചത്. ആദ്യ ദിവസം ഫുള്‍ ആയിരുന്നെങ്കിലും പിന്നീട് കയറാന്‍ ആളില്ലാതെയായി. ഈ മാസം ഒമ്പതിന് പതിമൂന്നു പേര്‍ മാത്രമാണ് ബുക്ക് ചെയ്തത്. യാത്രാക്കാരില്ലാത്തതിനാല്‍ മെയ് 10, 11 ദിവസങ്ങളിൽ ബസ് കോഴിക്കോട് ഡിപ്പോയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളിലും വിരലിലെണ്ണാവുന്ന യാത്രക്കാരുമായി നഷ്ടക്കണക്കുമായിട്ടായിരുന്നു യാത്ര.കഴിഞ്ഞ ഒരാഴ്ചയോളമായി ബസ് സര്‍വീസ് നടത്തുന്നില്ല. നിലവില്‍ കോഴിക്കോട് റീജ്യണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസുള്ളത്. അറ്റകുറ്റപ്പണിയുണ്ടെന്നാണ് വിശദീകരണം. ഈ മാസം ഒരു ദിവസം മാത്രമാണ് ചെറിയ ലാഭത്തിനെങ്കിലും ബസ് സര്‍വീസ് നടത്തിയത്. നഷ്ടത്തിലോടുന്നത് കൊണ്ടാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് വിവരം. രാവിലെ നാലരയ്ക്ക് കോഴിക്കോട് നിന്നും ഉച്ചയ്ക്ക് ശേഷം 2.30ന് തിരിച്ചുമായിരുന്നു സര്‍വീസ്.

1256 രൂപയാണ് ഓണ്‍ലൈനായി ബുക്ക് ചെയ്താലുള്ള നിരക്ക്. കൂടിയ നിരക്കും അശാസ്ത്രീയ സമയക്രമീകരണവുമാണ് ബസില്‍ ആളുകള്‍ കയറാതിരിക്കുന്നതിനുള്ള കാരണമായി ജിവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.  ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ബസ് ഇങ്ങനെ വെറുതേ കിടക്കുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമയം മാറ്റണമെന്ന് കോഴിക്കോട് ഡിപ്പോ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോഴിക്കോട് റീജ്യണല്‍ വർക്ക് ഷോപ്പിലുള്ള ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തിൽ ഒരു നിശ്ചയവും ഇല്ല.

Leave a Reply

Your email address will not be published.

Previous Story

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

Next Story

കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയുംആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു

Latest from Main News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. 17കാരിയായ

കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.