ദേശീയമെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. ചോദ്യ പേപ്പറിലെ വിവാദ ചോദ്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കിയതോടെ റാങ്ക്പട്ടികയില്‍ വലിയമാറ്റങ്ങളുണ്ടാകും. പുതിയ പട്ടികയില്‍ ഒന്നാം റാങ്ക് ജേതാക്കള്‍ 17 പേരായി ചുരുങ്ങുമെന്നാണ് സൂചന.

പരീക്ഷയിലെ 19-ാം ചോദ്യത്തിന് രണ്ട് ഓപ്ഷനുകള്‍ ശരിയുത്തരമായി കണക്കാക്കി മാര്‍ക്ക് നല്‍കിയ നടപടി കഴിഞ്ഞ ദിവസം സുപ്രീംകോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേര്‍ക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ആദ്യപട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ ആറ് പേര്‍ നേരത്തെ ഒഴിവായിരുന്നു.

44 പേരുടെ മാര്‍ക്ക് 720 ല്‍ നിന്ന് 715 ആയി കുറയും. 720 ന് പിന്നില്‍ 716 മാര്‍ക്ക് നേടിയ 70 വിദ്യാര്‍ഥികളുണ്ട്. ഫലത്തില്‍ ആദ്യ പട്ടികയില്‍ ഒന്നാം റാങ്കുകാരായിരുന്ന 44 പേര്‍ക്ക് 88 മുതലുള്ള റാങ്കുകളാകും ലഭിക്കുക. 4,20,774 വിദ്യാര്‍ഥികള്‍ക്കാണ് അഞ്ച് മാര്‍ക്ക് വീതം നഷ്ടപ്പെടുന്നത്.

19-ാം ചോദ്യത്തിന് ഉത്തരമായി രണ്ട്, നാല് ഓപ്ഷനുകള്‍ എഴുതിയവര്‍ക്ക് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നാല് മാര്‍ക്ക് നല്‍കിയിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തില്‍ ചോദ്യം പരിശോധിച്ച ഡല്‍ഹി ഐഐടി നാലാം ഓപ്ഷനാണ് ശരിയെന്ന് റിപ്പോര്‍ട്ട് നല്‍കി. രണ്ടാം ഓപ്ഷന്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നാല് മാര്‍ക്ക് നഷ്ടമാകും. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ആകും. ഇതോടെ അഞ്ച് മാര്‍ക്കിന്റെ കുറവുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ആട്ടക്ക്​ ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സപ്ലൈകോ

Next Story

മൂടാടി ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ