ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച നേതാവ് – കല്പറ്റ നാരായണൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേപ്പയ്യൂർ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇതിഹാസ ജീവിതത്തിൻ്റെ ഓർമ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. സിവിൽ സർവ്വീസ് പരീക്ഷാ വിജയി ശാരികയ്ക്കുള്ള ഉപഹാരസമർപ്പണ കർമം കെ.പി.സി.സി. മെമ്പർ സത്യൻ കടിയങ്ങാട് നിർവ്വഹിച്ചു. ഡി.സി.സി. സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.അശോകൻ, ഡി.സി.സി. നിർവ്വാഹക സമിതി അംഗം കെ.പി. വേണുഗോപാലൻ, ബ്ളോക്ക് ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഷബീർ ജന്നത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം :മുസ്ലിം ലീഗ് ധർണ്ണ നടത്തി

Next Story

കൊയിലാണ്ടി ബീച്ച് റോഡിൽ ബൈത്തുൽ റാഹത്തിൽ അബ്ദുൽ കരീം അന്തരിച്ചു

Latest from Main News

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.

കവിത കൊലക്കേസിൽ അജിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

തിരുവല്ലയിൽ നടുറോഡിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് കുമ്പനാട് കരാലിൻ വീട്ടിൽ

മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ

മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാല്‍

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു. ഒരു കോടി രൂപയാണ് പുതിയ വായ്പ പരിധി. മുമ്പത് 75 ലക്ഷം രൂപയായിരുന്നു. 100