മാലിന്യ മുക്ത നവകേരളം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ശിൽപശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ലാ- നഗരസഭ തലങ്ങളിലെ നേട്ടങ്ങൾ, നഗരസഭയുടെ നിലവിലെ സ്ഥിതി വിലയിരുത്തൽ, മാലിന്യ മുക്ത നവകേരളം, മാലിന്യ മുക്ത നവകേരളം നഗരസഭയിൽ എന്നീ വിവിധ വിഷയങ്ങളിലായി ഇൻ്റേണൽ വിജിലൻസ് ഓഫീസർ രാജേഷ് അരിയിൽ, ഡി.പി.സി. മെമ്പർ എ.സുധാകരൻ, ക്ലീൻ സിറ്റി മാനേജർ ടി.കെ.സതീഷ് കുമാർ, സോഷ്യൽ ആൻ്റ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ടി.എ.ജാനറ്റ്, ഇന്ദു എസ്.ശങ്കരി കെ.എ.എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, കെ.എ. ഇന്ദിര, ഇ.കെ.അജിത്, കൗൺസിലർമാരായ പി. രത്നവല്ലി, സിന്ധു സുരേഷ്, അസി.എഞ്ചിനീയർ ശിവപ്രസാദ്, പി.ടി.ബിന്ദുകല, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ മരുതേരി എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചകളും അവതരണവും നടന്നു.

 

Leave a Reply

Your email address will not be published.

Previous Story

ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Next Story

സിഡിഎംസിയിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Latest from Main News

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി.

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി. ഇരുപക്ഷവും തമ്മിൽ ഇന്നലെ വൈകുന്നേരം