12 വർഷത്തിന് ശേഷം ആശാഭവനിലെ അന്തേവാസി നാട്ടിലേക്ക്

/

12 വർഷം സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂർ സ്വദേശി ഭദ്രൻ ഒടുവിൽ നാട്ടിലേക്ക്.

ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത അവസ്ഥയിലാണ് സാമൂഹ്യ പ്രവർത്തകനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുൻ ഉദ്യോഗസ്ഥനുമായ ശിവൻ കോട്ടൂളി സഹായത്തിനെത്തുന്നത്. ശിവന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനുകൾ വഴി അന്വേഷിച്ചപ്പോൾ 51-കാരനായ ഭദ്രൻ കോയമ്പത്തൂർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

സ്വന്തം കുടുംബത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ കോയമ്പത്തൂർ സാമൂഹ്യക്ഷേമ ഓഫീസറുമായി ശിവൻ ബന്ധപ്പെടുകയും തുടർന്ന് കോയമ്പത്തൂരിലെ യൂണിവേഴ്സൽ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഇതിന് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ 24 ന് ഭദ്രൻ സ്വദേശത്തേക്ക് മടങ്ങും.

“മേട്ടുപാളയം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് ഭദ്രന്റെ വീട് കണ്ടെത്തിയത്,” ശിവൻ കോട്ടൂളി പറഞ്ഞു. 50 ഓളം അന്തേവാസികളുള്ള ആശാഭവനിലെ ഏറ്റവും ശാന്തനായ ആളായിരുന്നു ഭദ്രനെന്ന് സ്ഥാപനത്തിന്റെ സൂപ്രണ്ട് ഡോ. എം ഐശ്വര്യ പ്രതികരിച്ചു. “ആഘോഷവേളകളിൽ തമിഴ് ശൈലിയിലുള്ള ഡാൻസ് ആയിരുന്നു ഭദ്രന്റെ പ്രത്യേകത,” അവർ പറഞ്ഞു.  ആശാഭവൻ അധികൃതർ ഭദ്രന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published.

Previous Story

ദേശീയ അധ്യാപകപരിഷത്ത് കൊയിലാണ്ടി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ അരിക്കുളം എം ശ്രീഹർഷൻ മാസ്റ്ററെ ആദരിച്ചു

Next Story

ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ