പാലോറമല ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ

രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാലോറമല ജംഗ്ഷനടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് 15 ദിവസത്തിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന്
മന്ത്രി എ കെ ശശീന്ദ്രൻ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് ആവശ്യപ്പെട്ടു.

ദേശീയപാത വീതി കൂട്ടൽ പ്രവൃത്തിയുടെ ഭാഗമായും മഴയുടെ ഭാഗമായും ഇവിടെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാണ്. പല സ്ഥലങ്ങളിലും റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി
പഴയ ഓവുചാൽ മെറ്റലും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞു അടഞ്ഞുപോയ സ്ഥിതിയുണ്ട്. ഇവ നീക്കം ചെയ്തു വെള്ളം ഒഴുക്കിവിടണം. പാലോറമല ജംഗ്ഷൻ സന്ദർശിച്ചശേഷം എ സി ഷണ്മുഖദാസ് സ്മാരക ആയുർവേദ ആശുപത്രിയിൽ ചേർന്ന തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ ഓവുചാലിലെ തടസ്സം ഒഴിവാക്കി പുനരുജ്ജീവിപ്പിച്ചാൽ മാത്രം പ്രശ്നം പരിഹരിക്കില്ലെന്നും വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ പുതിയതായി നിർമിച്ച ഓടയിൽ നിന്ന് വെള്ളം
കോരപ്പുഴ പുഴയിലേക്ക് ഒഴുക്കിവിടണമെന്നും ആവശ്യമുയർന്നു. താത്കാലിക പരിഹാരം 15 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി. പഴയ ഓവുചാലിന്റെ സ്ലാബ് മാറ്റിയിട്ടു വേണം തടസ്സങ്ങൾ നീക്കം ചെയ്യാൻ. ഈ പ്രശ്നവും പരിഹാര നിർദ്ദേശങ്ങളും മുൻപ് നടന്ന യോഗത്തിൽ ചൂണ്ടിക്കാണിച്ചിട്ടും നടപ്പായിട്ടില്ല എന്ന് മന്ത്രി ശശീന്ദ്രൻ കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഡ്രെയിനേജ്, ഫൂട്ട്പാത്-കം-ഡ്രെയിനേജ് ആക്കി ഉപയോഗിക്കാനും സാധിക്കണം. വെള്ളക്കെട്ട് വിഷയത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും എന്നാൽ ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും നടപടിയെടുത്ത് ജനങ്ങളുടെ ദുരിതങ്ങൾ ഇല്ലാതാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആയുർവേദ ആശുപത്രിയിൽ നിന്നുള്ള രണ്ട് ഓവുചാലുകൾ
ബൈപാസിലെ മുഖ്യ ഓവുചാലുമായി ബന്ധിപ്പിക്കണമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേഷ് യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പി, ഗിരിജ കെ പി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കാരാട്ട് രാജലക്ഷ്മി അമ്മ അന്തരിച്ചു

Next Story

കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാട് സർക്കാർ കർശന പരിശോധന ഏർപ്പെടുത്തി

Latest from Local News

ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ്

മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു

കൊയിലാണ്ടി-മേലൂർ കാരയിൽ കെ രാഘവൻ(87) (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു.മക്കൾ-പ്രസീജ,ലസിജ,ജസീജ്,ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)-മരുമക്കൾ പുഷ്പൻ,മിനി,സുവിജ.

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താല്‍ക്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി