എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘പുളിയന്റെ ചുവട്ടില്‍’ എന്ന വളളവും ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്റൂക്ക്’ എന്ന ഇന്‍ബോര്‍ഡ് വള്ളവും എഞ്ചിന്‍ തകരാറായി കുടുങ്ങിയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ഇന്ന് (തിങ്കൾ) ഉച്ചയോടെ മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിങ്ങ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മബ്‌റൂക്കിലെ 41 മത്സ്യത്തൊഴിലാളികളെബേപ്പൂര്‍ ഹാര്‍ബറിലും പുളിയന്റെ ചുവട്ടില്‍ വള്ളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെസുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറിലുമാണ് എത്തിച്ചത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഹെഡ് ഗാര്‍ഡ് ഷാജി, കോസ്റ്റല്‍ പോലീസിലെ ജിമേഷ്, ഫൈറൂസ്, ശ്രീരാജ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ നിധീഷ്, സുമേഷ്, ബിലാല്‍, വിഘ്‌നേഷ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published.

Previous Story

എ. കെ. ലോഹിതദാസ് അവാർഡ് നേടിയ നടനും തിരക്കഥകൃത്തുമായ അനൂപിചന്ദ്രനെ സാരഥി തുവ്വക്കോട് ആദരിച്ചു

Next Story

ഉപതെരഞ്ഞെടുപ്പിന്റെ അന്ന് പ്രാദേശിക അവധി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി