ജില്ലയിൽ പുതിയ രണ്ട് ക്യാംപുകൾ കൂടി തുറന്നു; 10 ക്യാംപുകളിലായി ആകെ 91 പേർ

മഴക്കെടുതിയിൽ അകപ്പെട്ട കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ കൂടി ആരംഭിച്ചു. കോഴിക്കോട്‌ താലൂക്കിലാണ് പുതുതായി ക്യാംപുകൾ തുടങ്ങിയത്‌. ഇതോടെ കോഴിക്കോട് താലൂക്കിൽ എട്ട്, കൊയിലാണ്ടി താലൂക്കിൽ രണ്ട് എന്നിങ്ങനെ ജില്ലയിലെ ക്യാംപുകളുടെ എണ്ണം പത്തായി. കോഴിക്കോട് താലൂക്കിലെ കുരുവട്ടൂർ വില്ലേജിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പറമ്പിൽ അംഗൻവാടിയിലാണ് ഒരു ക്യാമ്പ് തുറന്നത്. രണ്ടു കുടുംബങ്ങളിലായി ആകെ മൂന്നു പേരാണ് ഇവിടെ ഉള്ളത്. കക്കാട് വില്ലേജ് പരിധിയിലെ മാട്ടറ, ചീപ്പാകുഴിയിൽ ജമീല എന്നവരുടെ വീടിന് വിള്ളലുണ്ടായതിനെ തുടർന്ന് കുടുംബത്തിലെ ഏഴു പേരെ തൊട്ടടുത്ത പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിച്ചു. ആകെ 28 കുടുംബങ്ങളിൽ നിന്നായി 91 പേരാണ് ജില്ലയിലെ ക്യാംപുകളിൽ കഴിയുന്നത്.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി ഹയർസെക്കൻഡറി സ്കൂളിന് സമീപം ദേശീയ പാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി റോഡ് വാർഡിന്റെ നന്തി ഓഫീസ് ഉപരോധിച്ചു.

Next Story

കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്

Latest from Local News

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ